തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ 20 ദിവസത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു.
കഴിഞ്ഞ മാസം 31നാണ് രക്തസമ്മർദം ഉയർന്നതിനെത്തുടർന്നു വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെത്തുടർന്ന് അഞ്ചു ദിവസം മുന്പ് അദ്ദേഹത്തെ വാർഡിലേക്കു മാറ്റിയിരുന്നു. ഡോക്ടർമാർ അദ്ദേഹത്തിനു പരിപൂർണ വിശ്രമം നിർദേശിച്ചിട്ടുണ്ട്.
വി.എസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു
11:12 AM Nov 20, 2021 | Deepika.com