ജലീൽ പറയും പോലെ നടപടിയെടുക്കാൻ കഴിയില്ലെന്ന് വാസവൻ

03:31 PM Nov 19, 2021 | Deepika.com
കോഴിക്കോട്: എആർ നഗർ സഹകരണ ബാങ്ക് ക്രമക്കേടിൽ മുൻ മന്ത്രി കെ.ടി.ജലീലിനെ തള്ളി വീണ്ടും സർക്കാർ. ജലീൽ പറയുന്നതുപോലെ നടപടിയെടുക്കാൻ കഴിയില്ലെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സർക്കാരിന് മുന്നിൽ ആധികാരിക റിപ്പോർട്ട് ഒന്നും ലഭിച്ചിട്ടില്ല. ജലീൽ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ കഴിയില്ല. ആദായനികുതി വകുപ്പ് നൽകിയ രേഖകൾ ഉദ്ധരിച്ചാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കഴിയില്ലെന്നും ആദായനികുതി വകുപ്പ് സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എആർ നഗർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണത്തിന് വീണ്ടും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. സഹകരണ രജിസ്ട്രാർ നടത്തുന്ന അന്വേഷണത്തിന് ശേഷം സമർപ്പിക്കുന്ന റിപ്പോർട്ട് പരിശോധിച്ച് നടപടിയെടുക്കും. വ്യക്തമായ രേഖകൾ ലഭിച്ചാലെ നടപടിയെടുക്കാൻ കഴിയൂ. മുൻപ് രണ്ടു തവണ അന്വേഷണത്തിന് ഉത്തരവിട്ടപ്പോഴും കോടതി ഇടപെട്ട് സ്റ്റേ ചെയ്തു. അതിനാൽ ഇതുവരെ അന്വേഷണം പൂർത്തിയായില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.