കാറിൽ തലയിടിച്ചു പൊട്ടിച്ച ടിങ്കു 60 കേസുകളിൽ പ്രതി

02:51 PM Nov 19, 2021 | Deepika.com
കോഴിക്കോട്: പോലീസ് ഇന്നലെ നാടകീയമായ സംഘർഷങ്ങൾക്കൊടുവിൽ പിടികൂടിയ ടിങ്കു എന്ന ഷിജു അറുപതോളം കേസുകളിലെ പ്രതി.

ജൂണ്‍ ഒന്നിനു ചേവായൂരിലെ പ്രസന്‍റേഷന്‍ സ്‌കൂളിനു സമീപത്തുള്ള വീട്ടില്‍ ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം യുവതിയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണം കവര്‍ച്ച ചെയ്തുകൊണ്ടു പോയതിനു കേസുണ്ട്.

ഫെബ്രുവരില്‍ 10ന് മെഡിക്കല്‍ കോളജിനടുത്തുള്ള വീട്ടില്‍ അതിക്രമിച്ചു കയറി രണ്ട് യുവതികളുടെതടക്കം ഏകദേശം 13 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും ഊരി വാങ്ങുകയും പിടിച്ചു പറിച്ചെടുക്കുകയും അലമാരയില്‍ സൂക്ഷിച്ച മൂന്നു മൊബൈല്‍ ഫോണുകളും ഒരുലക്ഷം രൂപയും സ്ഥലത്തിന്‍റെ ആധാരവും കവര്‍ന്ന കേസ് എന്നിവയുമായി ബന്ധപ്പെട്ടുമാണ് ടിങ്കുവിനെ പോലീസ് അന്വേഷിച്ചിരുന്നത്.

2016 ല്‍ ഫറോഖ് പോലീസ് പത്ത് കിലോ കഞ്ചാവുമായും 2018ല്‍ അഞ്ച് കിലോയോളം കഞ്ചാവുമായി കുന്ദമംഗലം പോലീസും പിടികൂടിയിരുന്നു. നിരവധി കഞ്ചാവു കേസുകളും കവര്‍ച്ചാ കേസുകളും ടിങ്കുവിന്‍റെ പേരിലുണ്ട്. രണ്ടു തവണ പോലീസിന്‍റെ പിടിയില്‍നിന്നു വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട പ്രതി ഒളിവില്‍ കഴിയുകയായിരുന്നു.

കഞ്ചാവ് കേസുകളിലുള്‍പ്പെടെ പ്രതിയായ കോഴിക്കോട് ടിങ്കു എന്ന ഷിജുവിനെ ഇന്നലെ പോലീസ് വളഞ്ഞപ്പോഴും ആക്രമണത്തിന് സജ്ജരായി 50 ഓളം പേരുണ്ടായിരുന്നു. ഏറെ നേരം സാഹസപ്പെട്ടാണ് പ്രതിയെ പോലീസിന് കീഴ്‌പ്പെടുത്താന്‍ സാധിച്ചത്.

തിരുവനന്തപുരത്തു നിന്നും കൊച്ചിയില്‍ നിന്നുമുള്ളവര്‍ വരെ ടിങ്കുവിനെ രക്ഷപ്പെടുത്താനായുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനും ഡിസ്ട്രിക്ട് ആന്‍റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സിനും (ഡന്‍സാഫ്) ലഭിച്ച വിവരം.

നാലുമാസം മുമ്പ് നെയ്യാന്‍ ഡാം പോലീസിനെ പെട്രോള്‍ ബോംംബെറിഞ്ഞ് കഞ്ചാവ് സംഘം ആക്രമിച്ചിരുന്നു. കൂടാതെ ഒക്‌ടോബറില്‍ തിരുവനന്തപുരം കിള്ളിപ്പാലത്തെ ലോഡ്ജില്‍ പരിശോധനക്കെത്തിയ കരമന പോലീസിനു നേരെ പടക്കമെറിഞ്ഞും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.

ഇന്നലെ പോലീസ് പിടികൂടിയ ടിങ്കുവും നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത് സ്റ്റാര്‍വാല്യു കൂട്ടാനാണെന്നാണ് പോലീസ് പറയുന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ച ടിങ്കുവിനെ കൂടുതല്‍ പോലീസെത്തി കീഴ്‌പ്പെടുത്തി സ്റ്റേഷനില്‍ എത്തിച്ചു.

വിവാഹം നടക്കുന്നുണ്ടെന്ന വിവരം ഡന്‍സാഫിനു നേരത്തെ തന്നെ ലഭിച്ചിരുന്നു. വിവാഹവീട്ടിൽ ടിങ്കു എത്തുമെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ഡന്‍സാഫ് സംഘം മഫ്തിയില്‍ നേരത്തെ തന്നെ വിവാഹ വീടിനു സമീപത്തെത്തി.

വിവാഹവീട്ടില്‍നിന്നു ടിങ്കുവിന്‍റെ ജീപ്പ് പുറത്തേക്കു പോയതോടെ ടിങ്കു വീട്ടിലുണ്ടെന്നു പോലീസ് തിരിച്ചറിഞ്ഞു. മഫ്തിയിലുള്ള പോലീസ് സംഘം വീട്ടിലേക്കു കയറിയ ഉടന്‍ ടിങ്കു രക്ഷപ്പെടാന്‍ ശ്രമിക്കുകയും പോലീസ് പിടികൂടുകയുമായിരുന്നു.

ഇതിനിടെയാണ് ടിങ്കുവിനൊപ്പമുണ്ടായിരുന്ന സഹോദരനും സുഹൃത്തുക്കളും പോലീസിനെ വളഞ്ഞത്. മഫ്തിയിലുള്ളവര്‍ പോലീസുകാരാണെന്നു പറഞ്ഞിട്ടും ആക്രമണം തുടരുകയായിരുന്നു. തുടര്‍ന്നു കൂടുതല്‍ പോലീസുകാരെത്തിയാണ് ടിങ്കുവിനെ പിടികൂടിയത്.

മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലാണ് എത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോവാന്‍ ശ്രമിക്കുന്നതിനിടെ ലോക്കപ്പിന്‍റെ ഗ്രില്ലില്‍ തലകൊണ്ടിടിച്ച‌ു പൊട്ടിച്ചു. ലോക്കപ്പില്‍നിന്ന് ഇറക്കിയതോടെ റോഡിലേക്ക് ഓടി നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ മുന്‍ഭാഗത്തെ ചില്ല് തലകൊണ്ടടിച്ചു തകര്‍ത്തു.



കാറിന്‍റെ മുകളില്‍ കയറി നിന്നു. രക്തത്തില്‍ കുളിച്ചു കാറിന്‍റെ മുകളില്‍ കയറിയ ടിങ്കുവിന്‍റെ ദൃശ്യങ്ങള്‍ അപ്പോഴേക്കും സമൂഹമാധ്യമങ്ങളിലൂടെ വൈറലായി തുടങ്ങി. തുടര്‍ന്നു നാട്ടുകാരും പോലീസും ചേര്‍ന്നാണ് ടിങ്കുവിനെ കീഴ്‌പ്പെടുത്തിയത്.