ന്യൂഡൽഹി: സയിദ് മുഷ്താഖ് അലി ട്വന്റി-20 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കേരളം തമിഴ്നാടിനോട് അഞ്ച് വിക്കറ്റിന് തോറ്റ് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത കേരളം 181 എന്ന മികച്ച സ്കോർ പടുത്തുയർത്തിയെങ്കിലും മൂന്ന് പന്തുകൾ ബാക്കിനിൽക്കേ തമിഴ്നാട് ലക്ഷ്യത്തിലെത്തി.
വിഷ്ണു വിനോദ് (പുറത്താകാതെ 65), രോഹൻ എസ്. കുന്നുമൽ (51) എന്നിവരുടെ അർധ സെഞ്ചുറികളുടെ മികവിലാണ് കേരളം മികച്ച സ്കോർ നേടിയത്. 26 പന്തിൽ ഏഴ് സിക്സും രണ്ടു ബൗണ്ടറികളും പറത്തിയ വിഷ്ണു അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ടാണ് സ്കോർ 180 കടത്തിയത്. സച്ചിൻ ബേബി 33 റണ്‍സ് നേടി. നായകൻ സഞ്ജു സാംസണ് സ്കോർ ബോർഡ് തുറക്കും മുൻപ് പുറത്തായി.
കുറ്റൻ സ്കോർ പിന്തുടർന്ന തമിഴ്നാട് ആദ്യ ഓവറുകൾ മുതൽ ആഞ്ഞടിച്ചു. സായി സുദർശൻ (46), ക്യാപ്റ്റൻ വിജയ് ശങ്കർ (33), സഞ്ജയ് യാദവ് (32), ഹരി നിശാന്ത് (32) എന്നിവരെല്ലാം ബാറ്റിംഗിൽ തിളങ്ങി. കേരളത്തിനായി മനുകൃഷ്ണൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മുഷ്താഖ് അലി ട്വന്റി-20: കേരളം പുറത്ത്
12:20 PM Nov 18, 2021 | Deepika.com