ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദിന്റെ വിവാദ പുസ്തകം വിലക്കണമെന്നാവശ്യം നിരാകരിച്ച് ഡൽഹി കോടതി. "സൺറൈസ് ഓവർ അയോധ്യ: നേഷൻഹുഡ് ഇൻ അവർ ടൈംസ്’എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണവും വിതരണവും വിൽപ്പനയും നിരോധിക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്.
പുസ്തകം ഹിന്ദു വികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ഹിന്ദു സേന അധ്യക്ഷൻ വിഷ്ണു ഗുപ്തയാണ് കോടതിയെ സമീപിച്ചത്. അഡീഷണൽ ജഡ്ജി പ്രീതി പരേവ കൂടുതൽ വാദങ്ങൾ കേൾക്കുന്നതിനും വിഷയത്തിലെ വ്യക്തതയ്ക്കുമായി കേസ് അടുത്ത മാസം 18 ലേക്ക് മാറ്റി.
ഖുർഷിദിന്റെ പുസ്തകത്തിൽ ഹിന്ദുത്വ ആശയത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയുമായി താരതമ്യം ചെയ്തത് ഏറെ വിമർശനത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഖുർഷിദിന്റെ ഉത്തരാഖണ്ഡിലുള്ള വസതിക്കു നേരേ ആക്രമണമുണ്ടായി. നൈനിറ്റാളിലെ വസതിയാണ് ആക്രമിക്കപ്പെട്ടത്. വീടിന്റെ ജനൽപ്പാളികൾ അ ക്രമികൾ തകർത്തു. ഒരു വാതിലിനു തീയിട്ടു.
ഖുർഷിദിന്റെ പുസ്തകം വിലക്കണമെന്ന് ഹിന്ദു സേന; വിലക്കാനാവില്ലെന്ന് കോടതി
11:19 AM Nov 18, 2021 | Deepika.com