കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേര് കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മദർദം ഉയർന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
റോയ് ഇന്നലെ രാത്രിയിലാണ് അറസ്റ്റിലായത്. അപകടദിവസം യുവതികള്‍ രാത്രി ചെലവഴിച്ച നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിയുടെ ഉള്‍പ്പെടെ നിര്‍ണാ യക സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതിനായിരുന്നു നടപടി. ഇയാൾക്കൊപ്പം അഞ്ച് ജീവനക്കാരും അറസ്റ്റിലായിരുന്നു.
രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുംശേഷമാണ് അറസ്റ്റ്. ഹോട്ടലില്‍നിന്നു കാണാതായ ഹാര്‍ഡ് ഡിസ്കുകളിലൊന്ന് മാത്രമാണ് റോയ് പോ ലീസിന് മുന്നില്‍ ഹാജരാക്കിയത്.
ഇതില്‍ തിരിമറി നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇനിയും ഹാജരാക്കാനുള്ള ഹാര്‍ഡ് ഡിസ്ക് ഇന്നലെ അന്വേഷണസംഘത്തിന് മുന്നില്‍ എത്തിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് ഹാജരാക്കിയില്ല.
അപകടമരണത്തില്‍ ദുരൂഹതകളില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പോലീസ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ റോയിയുടെ അറസ്റ്റോടെ സംഭവത്തിലെ ദുരൂഹതകളേറിയിരിക്കുകയാണ്.
മുന്‍ മിസ് കേരളയുടെ മരണം; അറസ്റ്റിലായ ഹോട്ടലുടമ ആശുപത്രിയിൽ
08:37 AM Nov 18, 2021 | Deepika.com