രോഹിത്-ദ്രാവിഡ് കൂട്ടുക്കെട്ടിന് ജയത്തുടക്കം; കിവീസിനെ ഇന്ത്യ അഞ്ച് വിക്കറ്റിന് കീഴടക്കി

11:10 PM Nov 17, 2021 | Deepika.com
ജയ്പുർ: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ട്വന്‍റി-20 മത്സരത്തില്‍ ഇന്ത്യക്ക് അഞ്ചുവിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു. 62 റണ്‍സടിച്ച സൂര്യകുമാര്‍ യാദവും 48 റണ്‍സെടുത്ത ക്യാപ്റ്റൻ രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

മറുപടി ബാറ്റിംഗിൽ രോഹിത്-കെ.എൽ.രാഹുൽ മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഇരുവരും തകർത്തടിച്ചതോടെ 4.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. എന്നാൽ ആറാം ഓവറിൽ രാഹുലിനെ പുറത്താക്കി സാന്‍റ്നെർ ഇന്ത്യക്ക് തിരിച്ചടി നൽകി. 14 പന്തിൽ 15 റൺസാണ് രാഹുലിന്‍റെ സമ്പാദ്യം.

രോഹിതും തുടർന്നെത്തിയ സൂര്യകുമാർ യാദവും തകർത്തടിച്ചതോടെ 11.3 ഓവറില്‍ ഇന്ത്യ 100 കടന്നു. പതിനാലാം ഓവറിൽ രോഹിത് പുറത്തായി. 36 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറും സഹിതം 48 റൺസാണ് രോഹിത് എടുത്തത്. മറുവശത്ത് മികച്ച ബാറ്റിംഗ് തുടർന്ന സൂര്യകുമാർ ഇന്ത്യയെ വിജയത്തിലോട്ട് അടുപ്പിച്ചു.

എന്നാൽ പതിനേഴാം ഓവറിൽ സൂര്യകുമാറിനെ പുറത്താക്കി ട്രെന്‍റ് ബോൾഡ് കിവീസിന് പ്രതീക്ഷ നൽകി. 40 പന്തുകളില്‍ 62 റൺസെടുത്ത സൂര്യകുമാര്‍ പതിനേഴാം ഓവറിൽ പുറത്തായി. പിന്നീടെത്തിയ ശ്രേയസ് അയ്യർ അഞ്ച് റൺസുമായി മടങ്ങി. അരങ്ങേറ്റക്കാരൻ വെങ്കിടേഷ് അയ്യർ നാല് റൺസെടുത്ത് മടങ്ങി.ഒരറ്റത്ത് ബാറ്റിംഗ് തുടർന്ന ഋഷഭ് പന്ത്(17) ടീമിനെ വിജയത്തിൽ എത്തിച്ചു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ആറു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. അർധ സെഞ്ചുറി നേടിയ മാർട്ടിൻ ഗുപ്റ്റിലിന്‍റെയും മാർക്ക് ചാപ്മാന്‍റെയും പ്രകടനത്തിന്‍റെ ബലത്തിലാണ് കിവീസ് മികച്ച സ്കോർ എടുത്തത്.

ആദ്യ ഓവറിൽ തന്നെ ഓപ്പണര്‍ ഡാരില്‍ മിച്ചലിനെ കിവീസിന് നഷ്ടമായി. മിച്ചലിനെ ഭുവനേശ്വര്‍ കുമാര്‍ ക്ലീന്‍ ബൗള്‍ഡാക്കി. ഒന്നാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ഗുപ്റ്റിൽ-ചാപ്മാൻ സഖ്യം 109 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 50 പന്തിൽ ആറ് ഫോറും രണ്ട് സിക്സും സഹിതം 63 റണ്‍സെടുത്ത ചാപ്മാനെ പുറത്താക്കി രവിചന്ദ്ര അശ്വിനാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്.

തുടർന്നെത്തിയ ഗ്ലെൻ ഫിലിപ്സിനെയും(0) അശ്വിൻ വേഗം പുറത്താക്കി. മറുവശത്ത് തകർത്തടിച്ച ഗുപ്റ്റിൽ 42 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്‍റെയും നാല് സിക്‌സിന്‍റെയും അകമ്പടിയോടെ 70 റണ്‍സെടുത്തു. സീഫേര്‍ട്ട് 12 റണ്‍സെടുത്തു. സാന്‍റ്നര്‍ (4) പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി അശ്വിനും ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ദീപക് ചാഹറും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് സ്വന്തമാക്കി.

പുതിയ ക്യാപ്റ്റൻ, കോച്ച്

ട്വന്‍റി-20 ക്രിക്കറ്റിൽ പുതിയ ക്യാപ്റ്റന്‍റെയും കോച്ചിന്‍റെയും കീഴിലാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങിയത്. സ്വതന്ത്ര ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമയുടെയും മുഖ്യപരിശീലകൻ എന്ന നിലയിൽ രാഹുൽ ദ്രാവിഡിന്‍റെയും ആദ്യ പരന്പരയാണിത്. ഇന്ത്യക്കായി ഓൾറൗണ്ടർ വെങ്കടേഷ് അയ്യർ ഇന്ന് അരങ്ങേറ്റം കുറിച്ചു.