മോഡലുകളുടെ അപകടമരണം: ഹോട്ടലുടമ അടക്കം ആറു പേർ അറസ്റ്റിൽ

07:41 PM Nov 17, 2021 | Deepika.com
കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ ‌ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍18 ഹോട്ടലുടമ റോയ് ജോസഫ് വയലാട്ട് അടക്കം ആറു പേർ അറസ്റ്റിൽ. സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ച കേസിലാണ് അറസ്റ്റ്. ഹോട്ടലുടമയ്ക്കൊപ്പം അഞ്ച് ഹോട്ടൽ ജീവനക്കാരാണ് അറസ്റ്റിലായത്. ഡിജെ പാർട്ടിയുടെ ദൃശ്യങ്ങളുള്ള ഹാർഡ് ഡിസ്ക്ക് നശിപ്പിച്ച കേസിലാണ് നടപടി.

റോയ് ജോസഫ് വയലാട്ടിനെ പോലീസ് കഴിഞ്ഞദിവസം പത്തു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അപകടത്തിനു പിന്നാലെ ഹോട്ടലില്‍ നിന്നു കാണാതായ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കുകളിലൊന്ന് റോയ് പോലീസിനു മുന്നില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ വിവാദ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ വീഡിയോ റെക്കോഡര്‍ നശിപ്പിച്ചുവെന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

അപകടത്തില്‍ മരിച്ച മൂവരും സംഭവദിവസം രാത്രി ചെലവഴിച്ച ഹോട്ടലിലെ ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കുകളാണ് അപകടത്തിനു പിന്നാലെ കാണാതായത്. ഇതു ഹോട്ടലുടമയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് മാറ്റിയതാണെന്നു ജീവനക്കാര്‍ നേരത്തേ പോലീസിനു വിവരം നല്‍കിയിരുന്നു. കാണാതായ ദൃശ്യങ്ങൾ കിട്ടിയാൽ അപകടമരണവുമായി ബന്ധപ്പെട്ട് തുടരുന്ന ദുരൂഹതകള്‍ നീങ്ങുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

ഈ മാസം ഒന്നിനു വൈറ്റില ബൈപാസിലാണ് അപകടം നടന്നത്. അപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പ് അന്‍ജന ഷാജന്‍ (24) എന്നിവര്‍ സംഭവസ്ഥലത്തും കെ.എ. മുഹമ്മദ് ആഷിഖ് (25) പിന്നീടും മരിച്ചു. കാര്‍ ഓടിച്ചിരുന്ന റഹ്‌മാന്‍ മാത്രമാണ് രക്ഷപ്പെട്ടത്.

അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന ഓഡി കാറിന്‍റെ ഡ്രൈവര്‍ സൈജുവിനെ പോലീസ് ചോദ്യംചെയ്തിരുന്നു. അപകടത്തിനുശേഷം റോയിയെ സൈജു വിളിച്ചതായി കണ്ടെത്തിയിരുന്നു. അപകടത്തിനു പിന്നാലെ ഹോട്ടലുടമ റോയിക്കെതിരേ ജീവനക്കാരടക്കം ചില സംശയങ്ങള്‍ ജനിപ്പിക്കുന്ന വിവരങ്ങള്‍ പങ്കുവച്ചിട്ടും ചോദ്യം ചെയ്യാത്തതില്‍ ഡിജിപി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഡിജിപിയുടെ താക്കീതിനെ തുടര്‍ന്നാണു ‌റോയിയെ ചോദ്യം ചെയ്തത്.

പാര്‍ട്ടി ഹാളില്‍നിന്ന് ഹാര്‍ഡ് ഡിസ്‌ക് എന്തിനു മാറ്റിയെന്ന പോലീസിന്‍റെ ചോദ്യത്തിന്, എക്‌സൈസിനെ പേടിച്ചിട്ടെന്നായിരുന്നു റോയിയുടെ മറുപടി. സംഭവദിവസം രാത്രി വൈകിയും മദ്യം വിളമ്പിയതിനു ഹോട്ടലിന്‍റെ ബാര്‍ ലൈസന്‍സ് എക്‌സൈസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പുറമേ മറ്റൊരു കേസുകൂടി വന്നാല്‍ എന്നന്നേക്കുമായി ലൈന്‍സന്‍സ് നഷ്ടമാകുമെന്നു കരുതിയാണു ജീവനക്കാരനെകൊണ്ട് ഹാര്‍ഡ് ഡിസ്‌ക് ഊരിമാറ്റിച്ചതെന്നും റോയ് പോലീസിനോടു പറഞ്ഞിരുന്നു.