ഹൃദ്രോഗബാധയെ തുടർന്ന് ആദ്യം കൊച്ചിയിലും പിന്നീട് തിരുവനന്തപുരം ശ്രീചിത്രയിലും ഇപ്പോൾ വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലുള്ള തിലോത്തമന്റെ ആരോഗ്യസ്ഥിതി ഇപ്പോഴും മെച്ചമായിട്ടില്ല. ഇതിനകം ചികിത്സയ്ക്കായി ചെലവായതിന്റെ ഒരു ഭാഗമാണ് സർക്കാർ സഹായമായി അനുവദിക്കാൻ തീരുമാനിച്ചത്. സിപിഐ പ്രതിനിധിയായി ചേർത്തലയിൽ നിന്നാണ് മുൻപു നിയമസഭയിലെത്തിയത്.
കരൾ സംബന്ധമായ അസുഖത്തെതുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ കഴിയുന്ന കെപിഎസി ലളിതയ്ക്ക് ചികിത്സയ്ക്ക് ചെലവാകുന്ന മുഴുവൻ തുകയും അനുവദിക്കും. മൂന്നു ലക്ഷത്തിൽപ്പരം രൂപ തുടക്കത്തിൽ അനുവദിക്കാനാണ് തീരുമാനം. അവരുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് കരൾ മാറ്റി വയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.
കരൾ മാറ്റൽ ശസ്ത്രക്രിയ നടത്തേണ്ടി വന്നാൽ അതിന്റെ ചെലവും സർക്കാർ വഹിക്കും.