നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ അന്തരിച്ചു

05:23 PM Nov 17, 2021 | Deepika.com
ചെന്നൈ: നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ (61) അന്തരിച്ചു. കോവിഡ് ബാധിതനായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ബാൻഡ് മാസ്റ്റർ എന്ന ചിത്രത്തിൽ കെ.എസ്. രവികുമാറിന്‍റെ സഹസംവിധായകനായാണ് മനോഹറിന്‍റെ തുടക്കം. ഐ.വി.ശശിയുടെ തമിഴ് ചിത്രം "കോലങ്ങളി'ലൂടെ അഭിനയരംഗത്തേക്ക് കടന്നു. 2009 ൽ പുറത്തിറങ്ങിയ മാസിലമണി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മനോഹർ അരങ്ങേറ്റം കുറിച്ചത്.

ദിൽ, വീരം, സലിം, മിരുതൻ, ആണ്ടവൻ കട്ടലൈ, കാഞ്ചന 3, അയോഗ്യ, കാപ്പാൻ തുടങ്ങി അമ്പതോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. വിശാൽ നായകനായ വീരമേ വാഗൈ സൂഡും ആണ് അവസാന ചിത്രം. നന്ദ, ഷംന കാസിം, സന്താനം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി 2011 ൽ വെല്ലൂർ മാവട്ടം എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

2012-ൽ മനോഹറിന്‍റെ മകൻ രാജൻ (10) നീന്തൽകുളത്തിൽ മുങ്ങിമരിച്ചത് വലിയ ചർച്ചയായിരുന്നു. സംഭവത്തിൽ നീന്തൽ പരിശീലകനടക്കം അഞ്ച് പേർ അറസ്റ്റിലായിരുന്നു.