കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ ഒളിവിൽ കഴിയുന്ന പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹത്തിലാണ് മന്ത്രി പങ്കെടുത്തത്. വധുവിന്റെ അമ്മ പ്രതിയാണെന്ന് കരുതി വിവാഹത്തില്‍ പങ്കെടുക്കാതിരിക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. അത്തരം കല്യാണങ്ങളിൽ ഇനിയും പങ്കെടുക്കും. വിഷയത്തിൽ മാധ്യമങ്ങൾ നൈതികത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കേസിൽ ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കേസില്‍ അമ്പിളി മഹേഷ് ഉള്‍പ്പെടെ രണ്ട് ഭരണസമിതി അംഗങ്ങളേയും മുഖ്യപ്രതിയായ കിരണിനേയുമാണ് ഇനി പിടികൂടാനുള്ളത്. ഇതിനിടെയാണ് അമ്പിളി മഹേഷിന്റെ മകളുടെ വിവാഹം ഇരിങ്ങാലക്കുടയിൽ നടന്നത്.