"സാഡിസ്റ്റ് മനോഭാവം': സിഎജിക്കെതിരേ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി

03:54 PM Nov 16, 2021 | Deepika.com
തിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ സിഎജിക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാഡിസ്റ്റ് മനോഭാവമുള്ള ചിലർ കിഫ്‌ബിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് രാജ്ഭവനിൽ ചാൻസലേഴ്സ് അവാർഡ് ദാന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പരാമർശം.

തുടക്കം കുറിച്ചതിലൊന്നും ഈ സർക്കാർ മുട്ടുമടക്കില്ല. കേരളം ഒരിഞ്ച് പോലും മുന്നേറാതിരിക്കാനാണ് ചിലർ ശ്രമിക്കുന്നത്. അൽപം പിറകോട്ട് പോയാൽ അവർക്ക് അത്രയും സന്തോഷമാണ്. ഉന്നത വിദ്യാഭ്യാസത്തിനായി കിഫ്ബി സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിഎജിയെ വിമർശിച്ച് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലും രംഗത്തെത്തിയിരുന്നു. കിഫ്ബിയിലെ സിഎജി റിപ്പോർട്ട് വിവാദമുണ്ടാക്കാനുള്ള ശ്രമമാണ്. വിവാദങ്ങൾ വികസനങ്ങളെ ബാധിക്കുന്ന രീതിയിലാകരുത്. പുറത്തുവന്നത് കരട് റിപ്പോർട്ട് പോലുമല്ലെന്ന് ഓർക്കണം. നടപടിക്രമങ്ങൾ അനുസരിച്ച് കാര്യങ്ങൾ പുറത്തുവരണമെന്നും ധനമന്ത്രി പറഞ്ഞു.