തൊണ്ടിമുതൽ കടത്താൻ ശ്രമം; വനപാലകനെതിരേ പോലീസിൽ പരാതി

12:09 PM Nov 16, 2021 | Deepika.com
ചിറ്റാര്‍: ഫോറസ്റ്റ് സ്റ്റേഷനില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന തടി വനംവകുപ്പ് ജീവനക്കാരന്‍റ നേതൃത്വത്തില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസില്‍ പരാതി. സ്വതന്ത്ര കര്‍ഷക സംഘടനയായ കിഫയുടെ ചിറ്റാര്‍ കമ്മിറ്റി പ്രസിഡന്‍റ് റോയ് കുളത്തുങ്കലാണ് പരാതി നല്‍കിയിരിക്കുന്നത്.

ശനിയാഴ്ച രാത്രിയിലാണ് തിരുവനന്തപുരം സ്വദേശിയായ ജീവനക്കാരന്‍ ചിറ്റാറിലെ ഒരു വാഹത്തില്‍ തടി കടത്താന്‍ ശ്രമിച്ചത്. സ്വന്തം സാധനങ്ങള്‍ വീട്ടിലേക്കു കൊണ്ടുപോകുന്നുവെന്ന വ്യാജേനയാണ് സ്റ്റേഷന്‍വളപ്പില്‍ സൂക്ഷിച്ചിരുന്ന ഈട്ടിത്തടി കടത്താന്‍ ശ്രമിച്ചത്.

സംഭവം മറ്റു ജീവനക്കാരുടെ ശ്രദ്ധയില്‍പെടുകയും തര്‍ക്കമുണ്ടാകുകയും ചെയ്തു. വാഹനത്തില്‍ കയറ്റിയ തടി തിരികെയിറക്കി വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡ്രൈവറെ പിന്നീടു വിട്ടയച്ചു. സംഭവം നാട്ടുകാര്‍ അറിഞ്ഞതോടെ വിവാദമാകുകയും വനംജീവനക്കാരന്‍ ഒളിവില്‍ പോകുകയുമായിരുന്നു. സംഭവം സംബന്ധിച്ച് വകുപ്പുതല അന്വേഷണം ഉള്ളതായി പറയുന്നു.

എന്നാല്‍, വനം ഓഫീസ് പരിസരത്തുനിന്നു പൊതുമുതല്‍ കടത്താന്‍ ശ്രമിച്ചതു സംബന്ധിച്ചു പോലീസാണ് അന്വേഷിക്കേണ്ടതെന്നും വനംവകുപ്പ് പരാതി നല്‍കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു ചിറ്റാര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നതെന്നു കിഫ ഭാരവാഹികള്‍ പറഞ്ഞു.