മിസ് കേരളയുടെ മരണം; ഹോട്ടലുടമ ചോദ്യംചെയ്യലിന് ഹാജരായി

11:48 AM Nov 16, 2021 | Deepika.com
കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പുമടക്കം മൂന്നു പേര്‍ ഇടപ്പള്ളി-വൈറ്റില ബൈപ്പാസില്‍ കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍18 ഹോട്ടലിന്‍റെ ഉടമ റോയി ജോസഫ് വയലാറ്റ് അന്വേഷണോദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായി. തേവര എസി ഓഫീസിലാണ് ഇയാള്‍ ഹാജരായത്.

റോയി ഒളിപ്പിച്ചുവെന്നു പറയുന്ന ഡിവിആര്‍ ഇന്ന് ഹാജരാക്കണമെന്ന് അന്വേഷണസംഘം ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. പല ഉന്നതരുമായും ബന്ധമുള്ള റോയിയെ പോലീസ് ചോദ്യം ചെയ്യുന്നതിനായി നേരത്തേ രണ്ടു തവണ വിളിപ്പിച്ചെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല.

മോഡലുകൾ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ഹോട്ടലിലെ സിസിടിവി ദൃശ്യം റോയിയുടെ നിർദ്ദേശപ്രകാരം മാറ്റി എന്നായിരുന്നു ജീവനക്കാരുടെ മൊഴി. റോയിയുടെ വീട്ടിലും നേരത്തെ പോലീസ് പരിശോധന നടത്തിയിരുന്നു.

ഡിജെ പാര്‍ട്ടിയില്‍ ആരെല്ലാം പങ്കെടുത്തെന്നും അവിടെ എന്തൊക്കെ നടന്നെന്നും അപകടത്തിലേക്കു നയിച്ച സാഹചര്യങ്ങളും ഔഡി കാര്‍ പിന്തുടര്‍ന്നതിലെ ദുരൂഹതകളും പോലീസ് അന്വേഷിക്കുന്നുണ്ട്.

പാര്‍ട്ടി കഴിഞ്ഞ് ഹോട്ടലില്‍നിന്നിറങ്ങിയ മുന്‍ മിസ് കേരള അടക്കമുള്ളവരെ പിന്തുടര്‍ന്ന ആഡംബര കാറിലുണ്ടായിരുന്ന വ്യവസായിയും കാക്കനാട് സ്വദേശിയുമായ സൈജുവിനെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.