1999ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. കേസുമായി ബന്ധപ്പെട്ടു നിരവധി മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്തെങ്കിലും ഒരു തുന്പും ലഭിച്ചിരുന്നില്ല.
അതേസമയം, അന്വേഷണം നടക്കവെ സൂര്യനാരായണന്റെ വീട്ടിൽനിന്നു കലകുമാറിന്റെ ഫിംഗർ പ്രിന്റ് നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് ഇയാളിലേക്ക് അന്വേഷണം പുരോഗമിക്കവെ പ്രതി സ്ഥലത്തുനിന്നു മുങ്ങുകയായിരുന്നു. ഇയാളെക്കുറിച്ചു സൂചന ലഭിച്ചതിനെത്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ജവഹർനഗർ, ശാസ്തമംഗലം പ്രദേശത്തു നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ആറു മോഷണ കേസുകൾ തെളിഞ്ഞു.
ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ കെ.ആർ.ബിജു, എസ്ഐമാരായ പ്രതാപ്കുമാർ, ക്രിസ്റ്റഫർ ഷിബു, ശോബിദ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.