കണ്ണൂർ: പാലക്കാട് ബിജെപി പ്രവർത്തകനെ കൊന്ന സംഭവത്തിൽ സർക്കാർ കർശനമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട്ടെ കൊലപാതകം ബോധപൂർവം വർഗീയ സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണെന്നും എസ്ഡിപിഐ പ്രവർത്തകർ പ്രതികളാകുന്ന കേസിൽ പോലീസ് കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഗുരുവായൂർ ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദിനെ കൊന്ന എസ്ഡിപിഐ പ്രവർത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അഭിമന്യു വധക്കേസിലെ മുഖ്യപ്രതി കീഴടങ്ങുകയായിരുന്നു. വർഗീയതകളെ പുണരുകയാണ് സിപിഎം ചെയ്യുന്നത്.
ഈരാറ്റുപേട്ടയിൽ യുഡിഎഫിനെ താഴെയിറക്കാൻ എസ്ഡിപിഐയുമായി കൂട്ടുചേർന്നു. ഇതുപോലെതന്നെയാണ് കോട്ടയത്ത് യുഡിഎഫ് ഭരണം മറിക്കാൻ ബിജെപിയുമായും കൂട്ടുചേർന്നത്.എന്നാൽ രണ്ടിടത്തും യുഡിഎഫ് ജയിക്കുകയാണ് ചെയ്തതെന്നും സതീശൻ കൂട്ടിച്ചേർത്തു.
പാലക്കാട്ടെ കൊലപാതകം: വർഗീയ സംഘർഷമുണ്ടാക്കാനുള്ള ശ്രമമെന്ന് വി.ഡി. സതീശൻ
08:20 PM Nov 15, 2021 | Deepika.com