ലഖിംപൂര്‍ അന്വേഷണം: ജഡ്ജിയെ നിയമിക്കാമെന്ന് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയിൽ

07:49 PM Nov 15, 2021 | Deepika.com
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കൂട്ടക്കൊലക്കേസ് അന്വേഷണത്തിന്‍റെ മേല്‍നോട്ടം വഹിക്കാന്‍ ഹെക്കോടതി ജഡ്ജിയെ നിയമിക്കാമെന്ന് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയിൽ. അന്വേഷണം നടത്തുന്ന പ്രത്യേകം സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനുള്ള ജഡ്ജിയെ നിശ്ചയിക്കുന്നതിന് ഉള്‍പ്പടെ കേസ് ബുധനാഴ്ച പരിഗണിക്കും.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര മുഖ്യപ്രതിസ്ഥാനത്തുള്ള കേസ് അന്വേഷിക്കാന്‍ യുപി പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. ഈ അന്വേഷണ സംഘത്തില്‍ ലഖിംപൂര്‍ ഖേരിയില്‍ നിന്നു തന്നെയുള്ള എസ്‌ഐ റാങ്കില്‍ പെട്ട ഉദ്യോഗസ്ഥരാണ് കൂടുതലുമുള്ളത്. യുപി കേഡറിലുള്ളതും യുപി സ്വദേശികള്‍ അല്ലാത്തതുമായ ഐപിഎസ് ഉദ്യോഗസ്ഥരെക്കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്ന് യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വയോട് കോടതി ആവശ്യപ്പെട്ടു.

കേസ് ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോള്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഹൈക്കോടതി ജഡ്ജിയെ നിയമിക്കാന്‍ തയാറാണെന്ന് ഹരീഷ് സാല്‍വേ വ്യക്തമാക്കി. എന്നാൽ, ജഡ്ജിയെ നിശ്ചയിക്കാന്‍ ഒരു ദിവസത്തെ സമയം കൂടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു. നിയമിക്കാന്‍ ഉദ്ദേശിക്കുന്ന ജഡ്ജിയുമായി സംസാരിക്കേണ്ടതുണ്ടെന്നാണ് ചീഫ് ജസ്റ്റീസ് എൻ.വി രമണ വ്യക്തമാക്കിയത്. ഉത്തര്‍പ്രദേശിന് പുറത്തുള്ള ഏത് ജഡ്ജിയെ വേണമെങ്കിലും നിയമിക്കാവുന്നതാണെന്നു സാല്‍വേയും ചൂണ്ടിക്കാട്ടി.

ലഖിംപൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ ശ്യാം സുന്ദറിന്‍റെ മരണം വിരമിച്ച സുപ്രീംകോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ശ്യാമിന്‍റെ ഭാര്യയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അരുണ്‍ ഭരദ്വാജ് ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്നും ഏത് ജഡ്ജിയാണ് ചുമതല ഏറ്റെടുക്കാന്‍ തയാറുള്ളതെന്ന് പരിശോധിക്കട്ടെ എന്നും ചീഫ് ജസ്റ്റീസ് മറുപടി നല്‍കി. നേരത്തെ ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ സുപ്രീംകോടതി നിരാകരിച്ചിരുന്നു. എന്തിനും ഏതിനും സിബിഐയെ വിളിക്കാനാകില്ലെന്നായിരുന്നു അന്നു കോടതി പറഞ്ഞത്.