കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം ദൗര്‍ഭാഗ്യകരമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. നടന്നത് മോശം സംഭവമാണെന്നും കെപിസിസിക്ക് ദുഖമുണ്ടെന്നും സുധാകരന് പറഞ്ഞു.
ഡിസിസി അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ട് തൃപ്തികരമല്ലെങ്കില്‍ കെപിസിസി നേരിട്ട് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയാണ് ഒരു സംഘം നേതാക്കൾ ചേർന്ന് മർദ്ദിച്ചത്. കോഴിക്കോട്ട് ടി.സിദ്ദിഖ് അനുകൂലികൾ നടത്തിയ രഹസ്യ യോഗത്തിനിടെയാണ് സംഭവം. വനിതാ മാധ്യമപ്രവർത്തകയ്ക്ക് അടക്കം മർദ്ദനമേറ്റു.
കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിലാണ് നേതാക്കൾ രഹസ്യ ഗ്രൂപ്പ് യോഗം ചേർന്നത്. സംഭവമറിഞ്ഞ മാധ്യമപ്രവർത്തകർ ഹോട്ടലിൽ എത്തിയപ്പോൾ യോഗം നടക്കുകയായിരുന്നു. യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയതോടെയാണ് നേതാക്കൾ മാധ്യമപ്രവർത്തകർക്ക് നേരെ തിരിഞ്ഞത്. സംഭവം പുറത്തറിഞ്ഞതോടെ യോഗം അവസാനിപ്പിച്ച് ഒരു വിഭാഗം സ്ഥലംവിടുകയും ചെയ്തു.
ഡിസിസി മുൻ അധ്യക്ഷനും എ ഗ്രൂപ്പിലെ പ്രമുഖനുമായിരുന്ന കെ.സി.അബുവിനെ ഒഴിവാക്കിയാണ് സിദ്ദിഖ് അനുകൂലികൾ യോഗം ചേർന്നത്.
മാധ്യമപ്രവർക്ക് മർദനമേറ്റ സംഭവം ദൗർഭാഗ്യകരമെന്ന് കെപിസിസി അധ്യക്ഷൻ
11:32 AM Nov 14, 2021 | Deepika.com