വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്കു വിട്ടത് വർഗീയ ഇരട്ടത്താപ്പ്: മുസ്‌ലിം ലീഗ്

02:37 AM Nov 14, 2021 | Deepika.com
മലപ്പുറം: ഇടതുസർക്കാർ അധികാരത്തിലേറിയ ശേഷം മുസ്‌ലിം സമുദായത്തോടു ക്രൂരമായും വൈരാഗ്യബുദ്ധിയോടെയുമാണ് പെരുമാറുന്നതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി.എം.എ. സലാം ആരോപിച്ചു.

മലപ്പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട സമരങ്ങൾ നടത്തിയവർക്കെതിരേയുള്ള കേസുകൾ പൂർണമായും പിൻവലിക്കുമെന്നാണ് അധികാരത്തിലേറുന്നതിനു മുമ്പ് പിണറായി വിജയൻ പറഞ്ഞിരുന്നത്.എന്നാൽ കേസുകൾ പിൻവലിക്കാൻ തയാറായില്ല.

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്കു വിട്ടുകൊണ്ടുള്ള ബില്ല് നിയമസഭ പാസാക്കിയത് സർക്കാരിന്‍റെ വർഗീയ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. പതിനായിരം തസ്തികയുള്ള ദേവസ്വം ബോർഡ് നിയമനം പിഎസ്‌സിക്കു വിടുന്നതിനു പകരം റിക്രൂട്ട്മെന്‍റ് ബോർഡ് ഉണ്ടാക്കുകയാണ് സർക്കാർ ചെയ്തത്. എന്നാൽ വഖഫ് ബോർഡ് നിയമനങ്ങളുടെ കാര്യത്തിൽ ഇങ്ങനെ ഉണ്ടായില്ല.

വഖഫ് നിയമനങ്ങൾ പിഎസ്‌സിക്കു വിടാനുള്ള തീരുമാനത്തിനു എതിരെ മുസ്‌ലിംലീഗ് നിയമ നടപടികൾ ആരംഭിക്കും. മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു ചേർക്കും.എല്ലാ മുസ്‌ലിം സംഘടനകളുമായി ചർച്ച ചെയ്ത് ഉചിത തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.