മാധ്യമപ്രവർത്തകർക്ക് മർദനം: 20 കോൺഗ്രസ് നേതാക്കൾക്കെതിരേ കേസെടുത്തു

08:00 PM Nov 13, 2021 | Deepika.com
കോഴിക്കോട്: കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്‍റെ രഹസ്യ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ഒരു സംഘം നേതാക്കൾ ചേർന്ന് മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ഡിസിസി മുൻ പ്രസിഡന്‍റ് യു. രാജീവൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന 20 പേർക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കസബ പോലീസ് കേസെടുത്തത്.

ശനിയാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ ടി.സിദ്ദിഖ് അനുകൂലികൾ നടത്തിയ രഹസ്യ യോഗത്തിനിടെയാണ് സംഭവം. വനിതാ മാധ്യമപ്രവർത്തകയ്ക്ക് അടക്കമാണ് മർദ്ദനമേറ്റത്.

രഹസ്യ ഗ്രൂപ്പ് യോഗം ചേരുന്നതറിഞ്ഞ് മാധ്യമപ്രവർത്തകർ ഹോട്ടലിൽ എത്തിയപ്പോൾ യോഗം നടക്കുകയായിരുന്നു. യോഗത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയതോടെയാണ് നേതാക്കൾ മാധ്യമപ്രവർത്തകർക്ക് നേരെ തിരിഞ്ഞത്. സംഭവം പുറത്തറിഞ്ഞതോടെ യോഗം അവസാനിപ്പിച്ച് ഒരു വിഭാഗം സ്ഥലംവിടുകയും ചെയ്തു.