മാനഭംഗക്കേസിൽ മുൻ യുപി മന്ത്രി പ്രജാപതിക്ക് ജീവപര്യന്തം തടവ്

06:15 AM Nov 13, 2021 | Deepika.com
ലക്നോ: മാനഭംഗക്കേസിൽ മുൻ യുപി മന്ത്രി ഗായത്രി പ്രജാപതിക്കും മറ്റു രണ്ടു പേർക്കും പ്രത്യേക കോടതി ജീവപര്യന്തം തടവ് വിധിച്ചു. പ്രതികൾ രണ്ടു ലക്ഷം രൂപവീതം പിഴയടയ്ക്കണം. ഇരയായ യുവതിയുടെ മകളെയും പ്രതികൾ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. 2014ലാണു യുവതി മാനഭംഗത്തിനിരയായത്.

അശോക് തിവാരി, ആശിഷ് ശുക്‌ള എന്നിവരാണ് മറ്റു പ്രതികൾ. നാലു പ്രതികളെ വിട്ടയച്ചു. അഖിലേഷ് യാദവ് മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു ഗായത്രി പ്രജാപതി. 2017 മാർച്ചിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസെടുത്തശേഷം അറസ്റ്റിലായ പ്രജാപതി ജയിലിലാണ്.