ലൈംഗീകപീഡനം; യുപിയിൽ മുൻമന്ത്രിക്ക് ജീവപര്യന്തം

08:20 PM Nov 12, 2021 | Deepika.com
ലക്നോ: ഉത്തര്‍പ്രദേശില്‍ ലൈംഗീക പീഡനക്കേസില്‍ മുന്‍മന്ത്രിക്ക് ജീവപര്യന്തം ശിക്ഷ. ഗായത്രി പ്രസാദ് പ്രജാപതിക്കും കൂട്ടാളികള്‍ക്കുമാണ് കോടതി ശിക്ഷ വിധിച്ചത്.

അഖിലേഷ് യാദവ് മന്ത്രിസഭയിലെ ഗതാഗത, ഖനന മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നയാളാണ് ഗായത്രി പ്രസാദ്. ലക്‌നോവിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

ചിത്രകൂടില്‍ ഒരു യുവതിയെ പീഡിപ്പിക്കുകയും ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നതാണ് കുറ്റം. സംഭവത്തില്‍ മന്ത്രിയെ 2017ല്‍ അറസ്റ്റ് ചെയ്തിരുന്നു.

2014 മുതല്‍ മന്ത്രിയും സുഹൃത്തുക്കളും യുവതിയെ പീഡിപ്പിച്ചുവരികയായിരുന്നു. യുവതിയുടെ മകള്‍ക്കുനേരെയും ഇവര്‍ തിരിഞ്ഞതോടെയാണ് യുവതി പരാതിപ്പെട്ടത്. ആശിഷ് ശുക്ല, അശോക് തിവാരി എന്നിവരാണ് പ്രജാപതിയ്ക്കൊപ്പം ശിക്ഷിക്കപ്പെട്ട മറ്റ് രണ്ട് പ്രതികള്‍.