പാലക്കാട്: നെന്മാറയില് കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി ഡിഎഫ്ഒ ഓഫീസിനു മുന്നില്‍ പ്രതിഷേധം. നാട്ടുകാരും ബന്ധുക്കളുമാണ് പ്രതിഷേധിക്കുന്നത്. കാട്ടുപന്നിയുടെ ശല്യം തടയാന്‍ നടപടി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഡിഎഫ്ഒ ഓഫീസിനു മുന്നില്‍ മൃതദേഹം കിടത്തി പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. രമ്യ ഹരിദാസ് എംപിയാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്.
വ്യാഴാഴ്ച ടാപ്പിങ്ങിനിടെയാണ് അയിലൂര്‍ ഒലിപ്പാറ കണിക്കുന്നേല്‍ മാണി കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചത്. മേഖലയിൽ കാട്ടുപന്നിയുടെ ശല്യം വ്യാപകമാണെന്ന് പ്രദേശവാസികള്‍ പറയുന്നത്. കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുന്നതിനുള്ള നിയമം നിലവിലുണ്ടായിട്ടും അതിനുള്ള നടപടികള്‍ വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ ആരോപണം.
കാട്ടുപന്നി ആക്രമണത്തിൽ മരിച്ചയാളുടെ മൃതദേഹവുമായി പ്രതിഷേധം
04:57 PM Nov 12, 2021 | Deepika.com