മന്ത്രിമാരുടെ വിലാപത്തിനേക്കാൾ വലുതാണ് മുഖ്യമന്ത്രിയുടെ മൗനം: മരം മുറിയിൽ വി.ഡി സതീശൻ

11:13 AM Nov 12, 2021 | Deepika.com
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ബേബി ഡാമിനു സമീപത്തെ മരം മുറിക്കാനുള്ള ഉത്തരവിൽ സർക്കാരിനെയും മന്ത്രിമാരെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞുകൊണ്ടാണ് മരം മുറിക്കാനുള്ള അനുമതി നൽകിയതെന്ന് സതീശൻ പറഞ്ഞു.

അന്തർ സംസ്ഥാന വിഷയമായതിനാൽ ഈ പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ട്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് മരം മുറിക്കാനുള്ള അനുമതി നൽകിയതെന്ന് താൻ നിയമസഭയിൽ പറഞ്ഞിട്ടും അദ്ദേഹം മറുപടി പറഞ്ഞില്ലെന്നും സതീശൻ പറഞ്ഞു.

മരം മുറിക്കാനുള്ള തീരുമാനം സെക്രട്ടറി തലത്തിൽ തീരുമാനിച്ചതാണ്. മുല്ലപ്പെരിയാറിൽ ജൂണ്‍ 11ന് സംയുക്ത സമിതി പരിശോധന നടത്തിയത്. സെപ്റ്റംബർ 17ന് അഡിഷണൽ ചീഫ് സെക്രട്ടറി മരം മുറിക്കാൻ തീരുമാനിച്ചു. ഇത് സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

പിന്നീട് നവംബർ ഒന്നിന് ഉദ്യോഗസ്ഥർ വീണ്ടും യോഗം ചേർന്നു. ഇതിന്‍റെ മിനുട്ട്സ് ഇല്ലെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ പറയുന്നത്. ആ മിനുട്ട്സ് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ വായിച്ചതാണ്. തന്‍റെ വകുപ്പിൽ എന്താണ് നടക്കുന്നതെന്ന് അറിയില്ലെങ്കിൽ ആ കസേരയിൽ ഇരിക്കാൻ റോഷി യോഗ്യനല്ല. ശശീന്ദ്രനും അറിയില്ലെന്നാണ് പറയുന്നത്. മന്ത്രിമാരുടെ വിലാപത്തിനേക്കാൾ വലുതാണ് മുഖ്യമന്ത്രിയുടെ മൗനമെന്നും സതീശൻ പറഞ്ഞു.

കേരളം സുപ്രീംകോടതിയിൽ നൽകിയ കേസ് തോൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മനഃപൂർവമായ ഗൂഢാലോചനയുടെ ഭാഗമായി കേരളത്തിന്‍റെ കേസ് ഇല്ലാത്താക്കാനുള്ള ഈ നടപടിയൽ ജൂഢീഷൽ അന്വേഷണം വേണമെന്ന് യുഡിഎഫ് ആവശ്യപ്പെടുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.