ന്യൂഡൽഹി: ത്രിപുരയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിച്ച മാധ്യമപ്രവർത്തകർക്കും അഭിഭാഷകർക്കും എതിരേ വ്യാപകമായി യുഎപിഎ ചുമത്തി കേസെടുത്തത് അടിയന്തരമായി പരിഗണിക്കാമെന്ന് സുപ്രീംകോടതി.
യുഎപിഎ ചുമത്തപ്പെട്ട ന്യൂസ് ക്ലിക്ക് മാധ്യമപ്രവർത്തകൻ ശ്യാം മീര സിംഗ്, സുപ്രീംകോടതി അഭിഭാഷകരായ എഹ്തേഷാം ഹഷ്മി, അമിത് ശ്രീവാസ്തവ, അൻസാർ ഇൻഡോറി, മുകേഷ് കുമാർ തുടങ്ങിയ അൻപതോളം പേർ നൽകിയ ഹർജികളാണ് അടിയന്തരമായി കേൾക്കാമെന്ന് ചീഫ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.
മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഇന്നലെ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. എന്ത് കൊണ്ട് ഹൈക്കോടതിയെ സമീപിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റീസ് ആരാഞ്ഞു. ഹർജിക്കാർക്കെതിരേ ഭീഷണിയുണ്ടെന്ന് അഭിഭാഷകൻ വ്യക്തമാക്കിയതോടെ അടിയന്തരമായി കേസ് പരിഗണിക്കാമെന്ന് ബെഞ്ച് അറിയിച്ചു.
യുഎപിഎ കേസ്: അടിയന്തരമായി പരിഗണിക്കാമെന്ന് സുപ്രീംകോടതി
04:04 AM Nov 12, 2021 | Deepika.com