മുസ്ത്കീം, സൽമാൻ, മോനു, ഇന്തസാർ, നസീം, ആസിഫ്, ബോലർ എന്നിവരാണു പിടിയിലായത്. ഏഴുപേർക്കും മുട്ടിനുതാഴെയാണു വെടിയേറ്റത്. രണ്ടുപേർ ഓടിരക്ഷപ്പെട്ടു. പശുക്കളുടേതെന്നു സംശയിക്കുന്ന ഇറച്ചി പിടിച്ചെടുത്തെന്നു പവൻകുമാർ പറഞ്ഞു. ഏഴു കൈത്തോക്കുകളും മാരകായുധങ്ങളും കണ്ടെടുത്തു.
വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ മൃഗങ്ങളുടെ അസ്ഥിയും മറ്റും പരിശോധിച്ചുവരികയാണെന്നും ഇറച്ചി വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായും പവൻകുമാർ പറഞ്ഞു.