നിങ്ങളുടെ എംഎൽ‌എമാർ‌ സൈക്കിളിലാണോ യാത്ര ചെയ്യുന്നത്..? പ്രതിപക്ഷത്തെ പരിഹസിച്ച് സിപിഎം

06:32 PM Nov 11, 2021 | Deepika.com
തിരുവനന്തപുരം: ഇന്ധനവിലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കേരളത്തിൽ നടത്തുന്ന സമരത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. പ്രതിപക്ഷ എംഎൽഎമാർ സ്ഥിരം സൈക്കളിലാണോ യാത്ര ചെയ്യുന്നതെന്ന് അദ്ദേഹം പരിഹാസരൂപേണ ചോദിച്ചു.

പെട്രോളിനും ഡീസലിനും കേന്ദ്രം വർദ്ധിപ്പിച്ച മുഴുവൻ തുകയും കുറയ്ക്കണം. നരേന്ദ്ര മോദിയെ സംരക്ഷിക്കുന്നതാണ് കോൺഗ്രസ് നിലപാട്. പിണറായി സർക്കാർ ജനത്തിന് മുകളിൽ ഒരു നികുതിയും വർധിപ്പിച്ചിട്ടില്ല. ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

വികസനത്തെ ദുർബലപ്പെടുത്തുന്ന കേന്ദ്രനയത്തിനെതിരെ എൽഡിഎഫ് സമരത്തിലേക്ക് പോവുകയാണെന്ന് പ്രഖ്യാപിച്ചു. കേരളത്തിലെ ജനങ്ങൾ നല്ല ഹിതപരിശോധന നടത്തിയാണ് എൽഡിഎഫിനെ അധികാരത്തിലെത്തിച്ചത്. ഈ മാസം 16ന് സിപിഎം 21 കേന്ദ്രങ്ങളിൽ വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കും.

സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താനും തടയാനും പ്രതിപക്ഷം ശ്രമിക്കുകയാണ്. അക്രമോത്സുകമായ ബിജെപി ശൈലിയിലേക്ക് കോൺഗ്രസും മാറുന്നു. ജോജുവിനെ ആക്രമിച്ച ശേഷം ജോജു മാപ്പ് പറയണം എന്ന സ്ഥിതിയിയായി. എം.എഫ്. ഹുസൈനെതിരെ ബിജെപി എടുത്ത ശൈലി കോൺഗ്രസുകാർ നടത്തുന്നുവെന്ന് വിജയരാഘവൻ വിമർശിച്ചു.