രാജസ്ഥാനിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 11 പേർ വെന്തു മരിച്ചു

03:41 PM Nov 10, 2021 | Deepika.com
ജയ്പൂർ: രാജസ്ഥാനിൽ ബസും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ച് 11 പേർ വെന്തു മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ചികിത്സയിലാണ്. ബാർമർ-ജോധ്പുർ ദേശീയപാതയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

അപകടത്തിന് പിന്നാലെ ബസിന് തീപിടിച്ചതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. ശക്തമായ ഇടിയിൽ ബസിന്‍റെ മുൻവശം പൂർണമായും തകർന്നു. പിന്നാലെ തീപിടിക്കുകയായിരുന്നു. അപകടത്തിൽ 22 പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് പോലീസ് കണക്ക്. ബസിൽ 35 ഓളം യാത്രക്കാരുണ്ടായിരുന്നു.

തെറ്റായ ദിശയിൽ കയറിവന്ന ടാങ്കർ ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ പ്രധാനമന്ത്രിയും രാജസ്ഥാൻ മുഖ്യമന്ത്രിയും നടുക്കം രേഖപ്പെടുത്തി.

മരിച്ചവരുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായധനവും പ്രഖ്യാപിച്ചു.