ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ലെന്നും റോഷി അഗസ്റ്റിൽ പറഞ്ഞു. ഔദ്യോഗികമായോ അനൗദ്യോഗികമായോ യോഗം നടന്നില്ലെന്ന് ടി.കെ. ജോസ് പറഞ്ഞുവെന്നും മരംമുറിക്ക് ഒരു വകുപ്പും തീരുമാനിച്ചിട്ടില്ലെന്നും റോഷി പറഞ്ഞു.
അതേസമയം പരിശോധന നടന്നിട്ടില്ലെന്ന് നിയമസഭയില്‍ പറഞ്ഞ വനംമന്ത്രി എ.കെ. ശശീന്ദ്രന് ഇത് തിരുത്തിയിരുന്നു. തമിഴ്നാടുമായി സംയുക്തപരിശോധന നടത്തിയെന്ന് നിയമസഭയിൽ സർക്കാർ സമ്മതിക്കുകയും ചെയ്തു.