ന്യൂഡൽഹി: ലഖിംപൂർ ഖേരയിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ സുപ്രീംകോടതിയിൽ. എല്ലാ കാര്യങ്ങൾക്കും സിബിഐയെ കൊണ്ടു പരിഹാരം കണ്ടെത്താനാകില്ലെന്നായിരുന്നു കോടതി നൽകിയ മറുപടി. കേസ് പരിഗണിക്കുന്നതിനിടെ ബിജെപി പ്രവർത്തകൻ ശ്യാം സുന്ദറിന്റെ ഭാര്യ റൂബി ദേവിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരുണ്‍ ഭരദ്വാജ് ആണ് ഈ ആവശ്യം ഉന്നയിച്ചത്.
പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ല. മരിക്കുന്നതിന് തൊട്ടു മുൻപ് എടുത്ത ചിത്രത്തിൽ ശ്യാം സുന്ദർ പോലീസുകാർക്കൊപ്പം നിൽക്കുന്നതാണ് കണ്ടത്. അതിനാൽ തന്നെ ശ്യാം സുന്ദർ പോലീസ് കസ്റ്റഡിയിൽ ആണ് മരിച്ചതെന്നും ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നും അരുണ്‍ ഭരദ്വാജ് വാദിച്ചു. എന്നാൽ, ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്നായിരുന്നു സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാൽവേ ചൂണ്ടിക്കാട്ടിയത്.
ശ്യാം സുന്ദറിന്റെ മരണവുമായി ബന്ധപ്പെട്ട സാക്ഷിമൊഴി നൽകിയവർക്ക് പോലീസ് സംരക്ഷണം നൽകുന്നില്ലെന്നും അരുണ്‍ ഭരദ്വാജ് കുറ്റപ്പെടുത്തി.
ബിജെപി പ്രവർത്തകന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഭാര്യ
04:12 AM Nov 09, 2021 | Deepika.com