രണ്ടര ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ആലപ്പുഴയിൽ ഏഴ് യുവാക്കൾ പിടിയിൽ

08:10 PM Nov 08, 2021 | Deepika.com
ആലപ്പുഴ: ആലപ്പുഴയിൽ മയക്കുമരുന്നുമായി ഏഴ് യുവാക്കളെ പോലീസ് പിടികൂടി. സിന്തറ്റിക് വിഭാഗത്തിൽ പെട്ട 50 ഗ്രാം എംഡിഎംഎ യുവാക്കളിൽ നിന്ന് പിടിച്ചെടുത്തു. ഹരിപ്പാട് സ്വദേശികളായ പ്രണവ്, സജിൻ, ശ്രാവൺ, അക്ഷയ്, സച്ചിൻ, അർജുൻ, രഘുരാമൻ എന്നിവരാണ് പിടിയിലായത്. ഹരിപ്പാടുള്ള റിസോർട്ട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കാനാണ് ഇവർ ശ്രമിച്ചത്.

രണ്ടര ലക്ഷത്തോളം രൂപ മൂല്യമുള്ളതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്. ഹരിപ്പാട് സിഐ ബിജു വി നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്നുകളിൽ കുറച്ച് ഇവർ വില്പന നടത്തിയെന്നാണ് വിവരം. വാങ്ങിയ ആൾക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

നാളുകളായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇവരുടെ താവളം റെയ്ഡ് ചെയ്തായിരുന്നു അറസ്റ്റ്. ബംഗളൂരുവിൽ നിന്നാണ് ജില്ലയിലേക്ക് എംഡിഎംഎ എത്തുന്നത് എന്നാണ് വിവരം. ജില്ലാ ആന്‍റി നർക്കോട്ടിക് ടീം ഇവരെ നിരന്തരം നിരിക്ഷിച്ചു വരികയായിരുന്നു.