ആലപ്പുഴ: ആലപ്പുഴ ജില്ലാ കോടതി പരിസരത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി. ഇവരെ പോലീസ് അടിച്ചോടിച്ചു. കൈനകരി ജയേഷ് വധക്കേസ് വിധിക്ക് പിന്നാലെയാണ് സംഘർഷമുണ്ടായത്.
അതേസമയം കൈനകരി ജയേഷ് വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. രണ്ടും മൂന്നും നാലും പ്രതികൾക്കാണ് ആലപ്പുഴ ഒന്നാം അഡീഷനൽ ജില്ല കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇവർക്ക് ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. ഒൻപതും പത്തും പ്രതികൾക്ക് രണ്ടു വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു.
കേസിൽ അഞ്ച് മുതൽ എട്ടുവരെയുള്ള പ്രതികളെ വെറുതെവിട്ടിരുന്നു. കൈനകരി പഞ്ചായത്ത് 11-ാം വാർഡിൽ ജയേഷ് ഭവനത്തിൽ രാജുവിന്റെ മകൻ ജയേഷിനെ (26) കൊലപ്പെടുത്തിയ കേസിൽ 10 പേരാണ് പ്രതികളാക്കിയിരുന്നത്.
കോടതി പരിസരത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; അടിച്ചോടിച്ച് പോലീസ്
01:34 PM Nov 08, 2021 | Deepika.com