ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ഭരണം മാണി ഗ്രൂപ്പിന്; ഇടതുമുന്നണി തീരുമാനത്തിനെതിരെ ഐഎന്‍എല്‍

12:13 PM Nov 07, 2021 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനത്തില്‍ അതൃപ്തി രൂക്ഷമാക്കി ഐഎന്‍എൽ. ന്യൂനപക്ഷ കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനം കേരള കോണ്‍ഗ്രസ്- എമ്മിന് നല്‍കാനുള്ള എല്‍ഡിഎഫ് തീരുമാനമാണ് ഐഎന്‍എല്ലിനെ ചൊടിപ്പിച്ചത്.

കാലങ്ങളായി മുസ്ലീം സമുദായത്തില്‍ നിന്നുള്ള പ്രതിനിധിയ്ക്കായി നീക്കിവച്ചിരുന്ന കോര്‍പ്പറേഷന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനുള്ള തീരുമാനം ചിലരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന വിമര്‍ശനമാണ് ഐഎന്‍എലിന് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോര്‍ഡ്, കോര്‍പറേഷന്‍ പദവി ഉള്‍പ്പെടെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതില്‍ അതൃപ്തി അറിയിച്ച് ഐഎന്‍എല്‍ നേതാക്കള്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ നേരിട്ടു കണ്ടിരുന്നു. നേതാക്കളായ എപി അബ്ദുല്‍ വഹാബും കാസിം ഇരിക്കൂറുമാണ് പാര്‍ട്ടിയുടെ അതൃപ്തി നേരിട്ട് അറിയിച്ചത്.

ഐഎൻഎല്ലിന്‍റെ കൈവശമുണ്ടായിരുന്ന ന്യുനപക്ഷ കോർപ്പറേഷൻ ചെയർമാൻ സ്ഥാനമാണ് പുതിയതായി മുന്നണിയിലേക്ക് എത്തിയ കേരളാ കോൺഗ്രസ്- എം വിഭാഗത്തിന് നൽകുന്നത്. ഇതടക്കം അഞ്ച് കോർപ്പറേഷൻ ബോർഡുകളാണ് കേരളാ കോൺഗ്രസിന് ലഭിക്കുന്നത്.