സുധാകരൻ നല്ല സംഘാടകൻ; പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ

11:19 AM Nov 07, 2021 | Deepika.com
ആലപ്പുഴ: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ജി.സുധാകരന് പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സുധാകരനെ പോലെ അംഗീകാരമുള്ളവർ ആലപ്പുഴയിലില്ലെന്നും സുധാകരൻ നല്ല സംഘാടകനാണെന്നും നല്ല മന്ത്രിയുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മുഖം നോക്കാതെ നടപടിയെടുക്കുന്നതാണ് രീതി. അതാണ് സുധാകരനെതിരെ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അന്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രചാരണ വീഴ്ചയെ തുടർന്നാണ് പാർട്ടി ജി.സുധാകരനെ പരസ്യമായി ശാസിച്ചത്. ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സമിതിയാണു സുധാകരനെതിരേ നടപടിയെടുത്തത്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ. തോമസ് എന്നിവർ അംഗങ്ങളായിട്ടുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലാണ് അച്ചടക്ക നടപടി. അന്പലപ്പുഴയിൽ ഇടതുമുന്നണി സ്ഥാനാർഥി എച്ച്.സലാം വിജയിച്ചെങ്കിലും തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി സലാമും മണ്ഡലം കമ്മിറ്റിയും പാർട്ടി നേതൃത്വത്തിനു പരാതി നൽകിയിരുന്നു. ജി. സുധാകരനെതിരേയായിരുന്നു കൂടുതൽ ആരോപണങ്ങൾ.