തിരുവനന്തപുരം: കെഎസ്ആർടിസി തൊഴിലാളികളെ വെല്ലുവിളിക്കുന്ന സമീപനം സർക്കാരും ഗതാഗത മന്ത്രിയും സ്വീകരിച്ചതാണ് കഴിഞ്ഞ രണ്ടു ദിവസം ബസ് കിട്ടാതെ ജനം വലയാൻ ഇടയാക്കിയതെന്നു യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ.
ഡയസ്നോണ്‍ പ്രഖ്യാപനവും എസ്മയും പ്രയോഗിക്കുമെന്ന ഭീഷണിയേയും അതിജീവിച്ച് കെഎസ്ആർടിസി തൊഴിലാളികളെ 48 മണിക്കൂർ പണിമുടക്കിലേക്ക് തള്ളിവിട്ടത് സംസ്ഥാന സർക്കാരിന്റെ തെറ്റായ നടപടികളാണ്. 10 വർഷം മുൻപ് തീരുമാനിച്ച ശന്പളമാണ് ഇന്നും കെഎസ്ആർടിസി തൊഴിലാളികൾക്ക് ലഭിക്കുന്നത്. ശന്പളപരിഷ്ക്കരണം ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായില്ല.
കെഎസ്ആർടിസിയെ തകർക്കുന്ന സമീപനമാണ് ഒന്നും രണ്ടും പിണറായി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. പണിമുടക്കിലൂടെ കഴിഞ്ഞ 48 മണിക്കൂർ ജനങ്ങൾക്കുണ്ടായ യാത്രാ ദുരിതത്തിന് ഉത്തരവാദി കേരള സർക്കാരാണ്. സർക്കാർ മനസുവെച്ചിരുന്നെങ്കിൽ ഈ സമരം ഒഴിവാക്കാമായിരുന്നെന്നും ഹസൻ പറഞ്ഞു.
കെഎസ്ആർടിസി തൊഴിലാളികളോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണമെന്ന് യുഡിഎഫ്
11:10 PM Nov 06, 2021 | Deepika.com