തിരുവനന്തപുരം: പാർട്ടി അച്ചടക്ക നടപടികളോട് പ്രതികരിക്കാതെ മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാരൻ. പരസ്യമായ ശാസനയാണ് പാർട്ടി സംസ്ഥാന കമ്മറ്റി സുധാകരനെതിരെ എടുത്തിരിക്കുന്ന നടപടി.
തിരുവനന്തപുരത്ത് എകെജി സെന്ററിൽ നടന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിനുശേഷം പുറത്ത് വന്നപ്പോള്‍ പ്രതികരിക്കാന്‍ തയാറാവാതിരുന്ന സുധാകരന് മുഖ്യമന്ത്രിയെ കാണാൻ ക്ലിഫ് ഹൗസിലെത്തിയപ്പോഴും നിലപാട് മാറ്റിയില്ല.
ഒന്നും പറയാനില്ല. ഒന്നും പറയേണ്ട കാര്യമില്ല. എന്തെങ്കിലുമുണ്ടെങ്കില്‍ പാര്‍ട്ടി സ്റ്റേറ്റ് സെക്രട്ടറിയോട് ചോദിക്കുവെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
അമ്പലപ്പുഴ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ വീഴ്ച വന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിപിഎം സുധാകരനെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചത്.
ഒന്നും പറയാനില്ല, സെക്രട്ടറിയോട് ചോദിക്കൂവെന്ന് ജി. സുധാകരന്
10:39 PM Nov 06, 2021 | Deepika.com