ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30-നാണ് ജാമ്യ ഹർജി എറണാകുളം സിജെഎം കോടതി പരിഗണിക്കുന്നത്. ജോജുവിന്റെ ഹർജി അംഗീകരിച്ചാൽ ജാമ്യഹർജിയിൽ അദ്ദേഹത്തിന്റെ വാദങ്ങളും ഉന്നയിക്കാൻ അവസരം ലഭിക്കും. ജാമ്യഹർജിയെ ജോജു എതിർക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
വിവാദത്തിൽ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കൈയെടുത്ത് നടത്തിയ സമവായ ചർച്ച വിജയിച്ചുവെന്നും കേസ് പിൻവലിക്കാൻ ജോജു തയാറാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനിടെയാണ് കേസിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകന്റെ ജാമ്യഹർജിയിൽ ജോജു കക്ഷി ചേരാൻ അപേക്ഷ നൽകിയിരിക്കുന്നത്. കേസിൽ ജോസഫിനെ കൂടാതെ അഞ്ച് പേർ കൂടി അറസ്റ്റിലായെങ്കിലും ഇവരെ ജാമ്യത്തിൽ വിട്ടിരുന്നു.
ജോജുവിന്റെ പരാതിയില്‍ വാഹനം തകര്‍ത്ത സംഭവത്തിൽ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ടോണി ചമ്മണി ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണെന്ന് മരട് പോലീസ് അറിയിച്ചു. റോഡ് ഉപരോധിച്ചതിനും ജോജുവിന്റെ വാഹനം തകര്‍ത്തതിനും രണ്ടു കേസുകളാണ് മരട് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.