ഓ... ലെയ്‌ല..! സ്വിറ്റോളിനയെ അട്ടിമറിച്ച് ലെയ്‌ല ഫെർണാണ്ടസ് യുഎസ് ഓപ്പൺ സെമിയിൽ

06:59 AM Sep 08, 2021 | Deepika.com
ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ ലെയ്‌ല ഫെർണാണ്ടസിന്‍റെ അട്ടിമറിക്കുതിപ്പ് തുടരുന്നു. വനിതാ സിംഗിൾസിൽ എലിന സ്വിറ്റോളിനയെ അട്ടിമറിച്ച് കനേഡിയൻ കൗമാരതാരം ലെയ്‌ല ഫെർണാണ്ടസ് സെമിയിൽ കടന്നു.

ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് പത്തൊൻപതുകാരി വിജയിച്ചത്. അവസാന സെറ്റിൽ സ്വിറ്റോളിനയെ ടൈ ബ്രേക്കറിൽ മറകടന്ന ലെയ്‌ല തന്‍റെ ആദ്യ മേജർ സെമി ഫൈനൽ സ്വപ്നം സ്വന്തമാക്കി.

ആദ്യ സെറ്റ് നേടിയ കനേഡിയൻ താരം രണ്ടാം സെറ്റ് ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവിനു വിട്ടുനൽകി. എന്നാൽ നിർണായകമായ അവസാന സെറ്റിൽ 5-2 ന് എതിരാളി മുന്നിൽ കയറിയിട്ടും ശക്തമായി തിരിച്ചടിച്ച ലെയ്‌ല ടൈ ബ്രേക്കറിൽ മത്സരം സ്വന്തമാക്കി. സ്കോർ: 6-3, 3-6, 7-6 (7-5).

ലെയ്‌ലയുടെ സെമിയിലേക്കുള്ള ജൈത്രയാത്രയിൽ കടപുഴകിയത് എണ്ണം പറഞ്ഞ താരങ്ങളായിരുന്നു. നവോമി ഒസാക്ക, കെർബർ ഇപ്പോൾ സ്വിറ്റോളിന. സെമിയിൽ ആരിന സബലെങ്കയാണ് ലെയ്‌ലയുടെ എതിരാളി.