കാബൂൾ: കാബൂളിൽ പാക് വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. പാക്കിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങളുമായി സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ജനങ്ങളാണ് കാബൂൾ തെരുവിലിറങ്ങിയത്.
പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ മേധാവി കാബൂളില്‍ ഉണ്ടായിരുന്ന സമയത്താണ് പഞ്ച്ശീർ താലിബാൻ പിടിച്ചെടുത്തതെന്നാണ് വിവരം.
താലിബാന് ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് പാക് വ്യോമസേന പ്രതിരോധ മുന്നണിക്കെതിരെ ബോംബാക്രമണം നടത്തിയെന്നാണ് പ്രതിരോധ മുന്നണി വൃത്തങ്ങള്‍ പറയുന്നത്. പാക്കിസ്ഥാൻ ഇക്കാര്യം ഇതുവരെ നിഷേധിച്ചിട്ടില്ല.
ഇതിനു പിന്നാലെയാണ് പാക്കിസ്ഥാനെതിരേ കാബൂൾ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജനങ്ങൾ തെരുവിൽ ഇറങ്ങിയത്. അഫ്ഗാനിൽ ഒരു വിദേശ ശക്തിയും ഇടപെടണ്ടെന്നാണ് തെരുവിൽ ഇറങ്ങിയവരുടെ ആവശ്യം.
പാക്കിസ്ഥാനെതിരേ ജനം തെരുവിൽ; വെടിയുതിർത്തു ഭയപ്പെടുത്തി താലിബാൻ
02:31 PM Sep 07, 2021 | Deepika.com