ശുചിമുറിയിൽ തുരങ്കമുണ്ടാക്കി പലസ്തീൻ തടവുകാർ ജയിൽചാടി; ഇസ്രയേൽ ഞെട്ടലിൽ‌

11:47 PM Sep 06, 2021 | Deepika.com
ജറുസേലം: ആറ് പലസ്തീൻ തടവുകാർ തുരങ്കമുണ്ടാക്കി ഇസ്രയേലിലെ ജയിലിൽ നിന്ന് രക്ഷപെട്ടു. ഗലീലി കടലിനും വെസ്റ്റ് ബാങ്ക് നഗരത്തിനും ഇടയിലെ ഗിൽബോവ ജയിലിൽ നിന്നാണ് തടവുപുള്ളികൾ പുറത്തുചാടിയത്. ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി ഇസ്രയേൽ അധികൃതർ പറഞ്ഞു.

ജയിലിനു പുറത്തെത്താൻ തടവുകാർ ശുചിമുറിയിൽ നിർമിച്ച തുരങ്കത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പലസ്തീൻ പാർട്ടി ഫത്തയുടെ സൈനിക വിഭാഗത്തിന്‍റെ കമാൻഡർ സക്കരിയ സുബെയ്ദി അടക്കമുള്ളവരാണ് ജയിലിലെ ഇടനാഴിയിലേക്ക് നീളുന്ന ഈ തുരങ്കത്തിലൂടെ രക്ഷപെട്ടത്. തടവുകാരിൽ നാല് പേർ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവരാണെന്നു ഇസ്രയേലിൽ മാധ്യമം റിപ്പോർട്ട് ചെയ്തു.


വൻ സുരക്ഷാ സംവിധാനങ്ങളുള്ള ഗിൽബോവ ജയിലിൽ നിന്ന് തടവുകാർ രക്ഷപെട്ടത് ഇസ്രയേലിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതിർത്തിയിൽ നിന്ന് നാല് കിലോമീറ്റർ ദൂരത്തുള്ള ഈ ജയിലിലാണ് ആക്രമണം നടത്തി പിടിയിലാകുന്ന പലസ്തീൻ പൗരന്മാരെ പാർപ്പിക്കുന്നത്. രക്ഷപെട്ടവർ വെസ്റ്റ് ബാങ്കിലേക്കോ ജോർദാൻ അതിർത്തിയിലേക്കോ ആകും പോയിട്ടുണ്ടാകുക എന്നാണ് ഇസ്രയേൽ കരുതുന്നത്.

ജയിൽ ചാടിയവരെ കണ്ടെത്താൻ ഇന്‍റലിജൻസ് സഹായത്തോടെയാണ് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇസ്രേലി പോലീസ്. ഡ്രോണുകളും ഹെലികോപ്റ്ററുകളും തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.