നടുക്കടലിലും കത്തികാട്ടി കവർച്ച; മത്സ്യത്തൊഴിലാളികളെ വീണ്ടും കൊള്ളയടിച്ചു

10:21 AM Sep 06, 2021 | Deepika.com
നാഗപട്ടണം: നടുക്കടലിൽവീണ്ടും കത്തികാട്ടി കവർച്ച. നാട്ടിൽ നടക്കുന്ന ചില കവർച്ചകൾക്കു സമാനമായിട്ടാണ് കടലിലും കവർച്ചയും പിടിച്ചുപറിയും ആശങ്ക പരത്തുന്നത്. ഏതാനും ദിവസങ്ങൾക്കകം രണ്ടാം തവണയും കത്തികാട്ടി കവർച്ച നടുക്കടലിൽ അരങ്ങേറി. നാഗപട്ടണം ജില്ലയിൽനിന്നുള്ള മത്സ്യത്തൊഴിലാളികളെയാണ് കത്തികാണിച്ചു കൊള്ളയടിച്ചത്.

ശ്രീലങ്കൻ സംഘം

ശ്രീലങ്കയിൽനിന്നുള്ള അക്രമികളാണ് ഇങ്ങനെ കടലിൽ കൊള്ളയടി നടത്തിയതെന്നാണ് കരുതുന്നത്. അതിക്രമത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികൾ ചികിത്സയിലാണ്. നാഗപട്ടണത്തുനിന്നു കഴിഞ്ഞ ശനിയാഴ്ച രണ്ടു ബോട്ടുകളിലായി മത്സ്യബന്ധനത്തിനു പോയ ഏഴംഗ സംഘമാണ് ആക്രമിക്കപ്പെട്ടത്. 12 നോട്ടിക്കൽ മൈൽ തെക്കു കിഴക്കൻ മേഖലയിൽവച്ചായിരുന്നു അക്രമം.

കത്തികളുമായി അക്രമം

രണ്ടു സൂപ്പർ ബോട്ടുകളിലെത്തിയ ഒൻപതംഗ സംഘമാണ് കത്തി അടക്കമുള്ള ആയുധങ്ങളുമായെത്തി കൊള്ളയടി നടത്തിയത്. മത്സ്യത്തൊഴിലാളികളെ കത്തിമുനയിൽ നിർത്തിയായിരുന്നു കൊള്ളയടി. നാലു ലക്ഷം രൂപയോളം വിലമതിക്കുന്ന വസ്തുക്കൾ അക്രമികൾ കവർന്നുകൊണ്ടുപോയി.

കീച്ചൻകുപ്പം സ്വദേശികളായ രവീന്ദ്രൻ (28), കൃഷ്ണരാജ് (55), മുരുകൻ (35) എന്നിവർക്ക് അക്രമത്തിൽ പരിക്കേറ്റു. ഇവരെ നഗപട്ടണം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സ്യബന്ധനം നടത്തുന്നതിനിടെ പാഞ്ഞെത്തിയ അക്രമികൾ ഇവരെ വളയുകയായിരുന്നു. കത്തികളും കന്പിവടികളുമായി എത്തിയ സംഘം ഇവരെ മർദിച്ചു.

വലയും കൊണ്ടുപോയി

രണ്ടു വോക്കി ടോക്കികൾ, എക്കോ സൗണ്ടർ, ആയിരം കിലോ മത്സബന്ധന വല തുടങ്ങിയവ അടക്കം അക്രമകൾ കൊണ്ടുപോയി. ഞായറാഴ്ച പുലർച്ചെ തിരിച്ചെത്തിയ സംഘം പോലീസും കോസ്റ്റർ സെക്യൂരിറ്റി വിഭാഗത്തിലും പരാതി നൽകി.

സംഭവം സംബന്ധിച്ചു ഗൗരവതരമായ അന്വേഷണം തുടങ്ങിയതായി നഗപട്ടണം കളക്ടർ അറിയിച്ചു. ഇന്ത്യയുടെ അധികാരപരിധിയിലേക്കു കടന്നുകയറിയാണ് അക്രമം നടത്തിയത്. മത്സ്യത്തൊഴിലാളികളുടെ ജീവനും വസ്തുവകകളും സംരക്ഷിക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

നേരത്തെയും അക്രമം

ഏതാനും ദിവസങ്ങൾക്കു മുന്പ് വേദരണ്യം ജില്ലയിൽനിന്നുള്ള മത്സ്യത്തൊഴികളും സമാനമായ രീതിയിൽ ആക്രമിക്കപ്പെട്ടിരുന്നു. ഇന്ത്യൻ പ്രദേശത്തേക്കു കടന്നുകയറിയുള്ള അക്രമം അതീവഗൗരവത്തോടെയാണ് അധികൃതർ കണക്കിലെടുത്തിട്ടുള്ളത്.

മത്സ്യത്തൊഴിലാളികൾക്ക് അക്രമികൾക്കെതിരേ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതുപോലെ പട്രോളിംഗും മറ്റും ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.