സാവോ പോളോ: ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു. അർജന്റീനയുടെ നാല് താരങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്നാണ് മത്സരം നിർത്തിവച്ചത്.
മാർട്ടിനെസ്, ലോ സെൽസോ, റൊമേറോ, എമി ബ്യൂണ്ടിയ എന്നിവർക്കെതിരേയാണ് പരാതി ഉയർന്നത്. മത്സരം പുരോഗമിക്കുന്നതിനിടെ ബ്രസീൽ ആരോഗ്യമന്ത്രാലയം അധികൃതർ ഗ്രൗണ്ടിലിറങ്ങി യുകെയിൽ നിന്നെത്തിയ താരങ്ങൾ ഗ്രൗണ്ട് വിടണമെന്ന് ആവശ്യപ്പെട്ടു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങൾ അർജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങിയെന്നും ഇവർ ക്വാറന്റൈൻ നിയമം പാലിച്ചില്ലെന്നുമാണ് ബ്രസീൽ ആരോഗ്യ മന്ത്രാലയം പറയുന്നത്.
ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു
05:46 AM Sep 06, 2021 | Deepika.com