"കെഎസ്ആർടിസി മദ്യം വിൽക്കാനോ..'; അപകടകരമെന്ന് സുധീരൻ

12:37 PM Sep 05, 2021 | Deepika.com
തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യം വിൽക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ വിമർശനവുമായി കെപിസിസി മുൻ അധ്യക്ഷൻ വി.എം. സുധീരൻ. ഡിപ്പോകളിൽ മദ്യം വിൽക്കാനുള്ള തീരുമാനം അപകടകരമാണ്. അവശ്യമരുന്ന് ലഭ്യമാക്കുന്നത് പോലെയാണ് സർക്കാർ മദ്യം വിൽക്കാൻ ശ്രമിക്കുന്നതെന്നും സുധീരൻ വിമർശിച്ചു.

സർക്കാരിന്‍റെ മദ്യനയം കോടതി പുനഃപരിശോധിക്കണമെന്നും തീരുമാനം വൈകരുതെന്നും സുധീരൻ ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലെ ഒഴിഞ്ഞുകിടക്കുന്ന മുറികളില്‍ ബിവറേജസ് കോര്‍പറേഷന്‍റെ മദ്യക്കടകള്‍ക്കായി അനുവദിക്കാമെന്നാണ് കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചത്.

ലേലനടപടികളിലൂടെ സ്ഥലമെടുത്ത് നിയമപരമായി മദ്യം വില്‍ക്കുന്നതിനെ ആര്‍ക്കും തടയാനാവില്ല. ടിക്കറ്റ് ഇതര വരുമാനത്തിനായി എല്ലാവഴികളും കെഎസ്ആർടിസി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. യാത്രക്കാർക്ക് ശല്യമുണ്ടാവാത്ത രീതിയിലായിരിക്കും മദ്യക്കടകൾ തുറക്കുകയെന്നും ഗതാഗതമന്ത്രി വിശദീകരിച്ചു.

കെഎസ്ആർടിസിയാണ് ഇതു സംബന്ധിച്ച നിർദേശം മുൻപോട്ട് വെച്ചത്. ഇതിനെ തുടർന്ന് വിവിധയിടങ്ങളിൽ സ്ഥലപരിശോധന ആരംഭിച്ചതായുമായാണ് റിപ്പോർട്ടുകൾ. അതേസമയം, കെഎസ്ആർടിസിയിൽ ബെവ്കോ ഔട്ട്‌ലെറ്റുകൾ തുടങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു.