ദിസ്പുർ: പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ച കൊലക്കേസ് പ്രതിക്ക് പോലീസുമായുണ്ടായ വെടിവയ്പ്പില്‍ പരിക്ക്. ആസാമിലെ ദീമാജി ജില്ലയിലാണ് സംഭവം.
റിങ്കു ശര്‍മ എന്ന യുവാവാണ് പോലീസിന്റെ തോക്ക് കൈവശപ്പെടുത്തി കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇയാള്‍ പോലീസിനു നേരെ നിറയൊഴിക്കുകയും ചെയ്തു. പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് ഇയാള്‍ക്ക് പരിക്കേറ്റത്.
ദീമാജിയിലെ മൊറിഡോള് കോളജ് വിദ്യാര്‍ഥിനിയായ നന്ദിത സയ്കിയ എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റിങ്കു ശര്‍മ. കത്തികൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നന്ദിത ഓഗസ്റ്റ് 25നാണ് മരിച്ചത്.
പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിക്ക് വെടിവയ്പ്പിൽ പരിക്ക്
06:21 AM Sep 05, 2021 | Deepika.com