കോൽക്കത്ത: സുരക്ഷാ ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി നേതാവും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിക്ക് ബംഗാള്‍ പോലീസിന്റെ നോട്ടീസ്. 2018 ല്‍ സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റ് മരിച്ച കേസിലാണ് സുവേന്ദു അധികാരിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.
സംസ്ഥാന ക്രിമിനല്‍ അന്വേഷണ വകുപ്പിന് മുന്നില്‍ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. മരിച്ച സുരക്ഷാ ഉദ്യോഗസ്ഥന്റേത് കൊലപാതകമാണോ ആത്മഹത്യയാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
കല്‍ക്കരി കടത്തുമായി ബന്ധപ്പെട്ട കേസില്‍ മമതാ ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ നേതാവുമായ അഭിഷേക് ബാനര്‍ജിയെ ഇഡി വിളിപ്പിച്ചതിന് പിന്നാലെയാണ് സുവേന്ദുവിന് ബംഗാള്‍ പോലീസ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അഭിഷേക് ബാനര്‍ജിയെ ഇഡി ചോദ്യം ചെയ്തത്. അദ്ദേഹത്തിന്റെ ഭാര്യ രുജിര ബാനര്‍ജിയേയും അതിന് ഒരാഴ്ച മുമ്പ് ഇഡി ചോദ്യം ചെയ്തിരുന്നു.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ ചേരുന്നതു വരെ മുഖ്യമന്ത്രി മമതാ ബനർജിയുടെ വിശ്വസ്തനായിരുന്നു സുവേന്ദു അധികാരി. നന്ദിഗ്രാമിൽ മമതാ ബാനർജിക്കെതിരെ മത്സരിച്ചാണ് സുവേന്ദു എംഎൽഎ ആയത്.
സുരക്ഷാ ഉദ്യോഗസ്ഥന്റെ മരണം; സുവേന്ദു അധികാരിക്ക് പോലീസിന്റെ നോട്ടീസ്
02:29 AM Sep 05, 2021 | Deepika.com