ബൈക്ക് സംഘം മാല കവർന്നെന്നു യുവാവ്; പോലീസ് തപ്പി ചെന്നപ്പോൾ കഥ പൊളിഞ്ഞു!

11:39 AM Sep 04, 2021 | Deepika.com
ഹരിപ്പാട്: ഫോണിൽ സംസാരിച്ചുനിന്ന യുവാവിന്‍റെ മാല ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നെന്ന പരാതിയിൽ അപ്രതീക്ഷിത ട്വിസ്റ്റ്. കരിയിലക്കുളങ്ങര പോലീസിന്‍റെ അന്വേഷണത്തിലാണ് വാദി പ്രതിയായത്. കായംകുളം സ്വദേശി നിധീഷാ(28) ണ് കഴുത്തിൽ കിടന്ന രണ്ടര പവന്‍റെ മാല ചേപ്പാട് കാഞ്ഞൂർ അമ്പലത്തിനു സമീപം കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ രണ്ടംഗ സംഘം അപഹരിച്ചതായി പരാതി നൽകിയത്.

നിധീഷ് ഹരിപ്പാടുനിന്നു കായംകുളത്തേക്കു വരുമ്പോൾ ഫോൺ ചെയ്യാനായി റോഡരികിൽ ബൈക്ക് നിർത്തി സംസാരിച്ചുകൊണ്ടു നിൽക്കവേ വടക്കുനിന്നു ബൈക്കിൽ വന്ന രണ്ടു പേർ സമീപം ബൈക്ക് നിർത്തുകയും ബൈക്കിനു പിന്നിലിരുന്ന ആൾ മാല പറിച്ചെടുക്കുകയുമായിരുന്നു എന്നതായിരുന്നു പരാതി.

സംഘം രക്ഷപ്പെട്ടെന്നും ഹെൽമറ്റും മാസ്കും ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിച്ചില്ലെന്നും നിധീഷ് പോലീസിനോടു പറഞ്ഞിരുന്നു. മാലപറിക്കൽ പരാതി പോലീസും വലിയ തലവേദനയായി. ഇതോടെ ഊർജിത അന്വേഷണം നടന്നു. പോലീസ് വിശദമായ മൊഴി വീണ്ടുമെടുത്തപ്പോഴാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്.

പരാതിക്കാരന്‍റെ മൊഴിയിൽ വൈരുധ്യം തോന്നിയ പോലീസ് യുവാവ് ജോലി ചെയ്തിരുന്ന ഹരിപ്പാട്ടെ സ്ഥാപനത്തിലെത്തി. അവിടുത്തെയും തുടർന്നു യുവാവ് പോയ കടകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഈ പരിശോധനയിൽ സംഭവം നടന്നെന്നു പറയുന്ന സമയം യുവാവിന്‍റെ കഴുത്തിൽ മാല ഉണ്ടായിരുന്നില്ലെന്നു കണ്ടെത്തി. ഇതോടെ യുവാവിനെ കൂടുതൽ ചോദ്യം ചെയ്തു.

ലോട്ടറിക്കടയിലോ മറ്റോ ഉണ്ടായിരുന്ന സാന്പത്തിക ബാധ്യത തീർക്കാൻ മാല വിറ്റതാണെന്നും വീട്ടിൽ അറിഞ്ഞാൽ വലിയ പ്രശ്നമാകും എന്നതുകൊണ്ട് വീട്ടുകാരെ വിശ്വസിപ്പിക്കാൻ മാല മോഷണം പോയെന്ന കഥ പറഞ്ഞതാണെന്നും പറഞ്ഞു യുവാവ് തലയൂരി.