പരസ്പരം തർക്കിക്കുന്ന പാർട്ടിക്ക് പേര് "സെമികേഡർ പാർട്ടി'; കോൺഗ്രസിനെതിരെ സിപിഎം

05:07 PM Sep 03, 2021 | Deepika.com
തിരുവനന്തപുരം: യുഡിഎഫിന്‍റെ തകർച്ചയുടെ വേഗത വർധിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കോണ്‍ഗ്രസില്‍ വലിയ തകര്‍ച്ചയും ശിഥിലീകരണവുമാണ് നടക്കുന്നത്. ഏത് തരം വിദ്യപ്രയോഗിച്ചാലും കേരളത്തിലെ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ ഇങ്ങനെ മുന്നോട്ടുപോവും. കേരളത്തില്‍ കോണ്‍ഗ്രസിന് കൃത്യമായ നയങ്ങളില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തന്നെ ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുന്നു. ജനവിരുദ്ധമായ ബിജെപി നിലപാടുകളെ പ്രതിരോധിക്കാന്‍ ആവാത്ത തരത്തിലേക്ക് കേന്ദ്രത്തിലെ കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടു. രാജ്യത്ത് ഭരണമുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ചേരിതിരിഞ്ഞ് തര്‍ക്കിച്ചുകൊണ്ടിരിക്കുന്നു.

ദേശീയ തലത്തില്‍ ശക്തിചോര്‍ന്ന കോണ്‍ഗ്രസ് പിടിച്ചുനിന്ന സംസ്ഥാനമാണ് കേരളം. തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവും ഇല്ലാത്ത പാര്‍ട്ടിയാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. കേരളത്തില്‍ പര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ അനന്തമായി മുന്നോട്ട് പോവുകയാണ്. ഇങ്ങനെ പരസ്പരം തര്‍ക്കിക്കുന്ന നേതാക്കള്‍ ഉള്ള പാര്‍ട്ടിക്കാണ് സെമി കേഡര്‍പാര്‍ട്ടി എന്ന വിചിത്ര പേര് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് പുറമെ യുഡിഎഫിനൊപ്പം നില്‍ക്കുന്ന പാര്‍ട്ടികളും തകരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലീഗിന് അകത്ത് ആഭ്യന്തര പ്രശ്‌നങ്ങളാണ്. ആര്‍എസ്പിയിലും സമാന പ്രതിസന്ധികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.