അമരാവതി: ആന്ധ്രാപ്രദേശില്‍ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് തടവുശിക്ഷ. ആന്ധ്ര ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. കോടതി ഇവര്‍ക്ക് പിഴ ശിക്ഷ ചുമത്തുകയും ചെയ്തു.
2015 ൽ നെല്ലൂർ ജില്ലയിലെ തല്ലാപക ഗ്രാമത്തിലുള്ള സായി ബ്രഹ്മ എന്ന സ്ത്രീയിൽ നിന്ന് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തിരുന്നു. എന്നാൽ അതിന് നഷ്ടപരിഹാരം നൽകിയില്ല. മൂന്ന് മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. 2021 മാർച്ചായിട്ടും നഷ്ടപരിഹാരം നൽകാതിരുന്നതിനെ തൂടർന്ന് ഉദ്യോഗസ്ഥർക്കെതിരെ ഇവർ കേസ് ഫയൽ ചെയ്തു.
റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥന്മാരായ മൻമോഹൻ സിംഗ്,എസ്.എസ്. റാവത്ത് എന്നിവർക്ക് നാല് ആഴ്ച തടവും 1000 രൂപ പിഴയുമാണ് ചുമത്തിരിക്കുന്നത്. നെല്ലൂർ കളക്ടർ സെശഗിരി റാവു, ഐഎഎസ് ഓഫീസറമാരായ മുത്യല രാജു, എഎംഡി ഇംതിയാസ് എന്നിവർക്ക് രണ്ട് ആഴ്ച ശിക്ഷയും 1000 രൂപ പിഴുമാണ് കോടതി ചുമത്തിരിക്കുന്നത്.
കോടതി ചെലവുകൾക്കായി ഒരു ലക്ഷം രൂപ ഹർജിക്കാരന് നൽകാണമെന്നും ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നാണ് തുക നൽകേണ്ടതെന്നും കോടതി നിർദേശിച്ചു.
ആന്ധ്രാപ്രദേശിൽ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥർക്ക് തടവുശിക്ഷ
01:09 AM Sep 03, 2021 | Deepika.com