നാലു ജില്ലകളിലെ കളക്ടർമാർക്ക് സ്ഥലംമാറ്റം; ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി

08:14 PM Sep 02, 2021 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ വൻ അഴിച്ചു പണി. ജില്ലാ കളക്ടർമാർ അടക്കം 15 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. കൊല്ലം ജില്ലാ കളക്ടറായി അഫ്സാന പർവീണിനെ നിയമിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറായിരുന്ന എ. ഗീതയെ വയനാട് ജില്ലാ കളക്ടറായി മാറ്റി നിയമിച്ചു.

എംപ്ലോയ്മെന്‍റ് ആൻഡ് ട്രെയിനിംഗ് ഡയറക്ടറായ വി.ആർ. പ്രേംകുമാറിനെ മലപ്പുറം കളക്ടറാക്കി. എസ്. ചന്ദ്രശേഖരനാണ് കണ്ണൂർ കളക്ടർ. കേരള സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടറാണ് ചന്ദ്രശേഖർ. കണ്ണൂർ കളക്ടറായിരുന്ന ടി.വി. സുഭാഷിനെ കൃഷി ഡയറക്ടറായി നിയമിച്ചു. 2014 ബാച്ച് ഐഎഎസുകാരെയാണ് വിവിധ ജില്ലകളിൽ കളക്ടർമാരായി നിയമിച്ചത്.

ടി.വി. അനുപമയ്ക്കാണു പ്രവേശന പരീക്ഷ കമ്മീഷണറുടെ അധിക ചുമതല നൽകിയത്. സ്ത്രീകളുടെയും കുട്ടികളുടെയും വികസന വകുപ്പിന്‍റെ ചുമതല വഹിച്ച അനുപമയെ പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. മുഹമ്മദ് വൈ. സഫറുള്ളയെ ജിഎസ്ടി വകുപ്പിന്‍റെ സ്പെഷൽ കമ്മീഷണറാക്കി.