തൃക്കാക്കര നഗരസഭയിൽ നാടകീയ രംഗങ്ങൾ; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

05:59 PM Sep 01, 2021 | Deepika.com
കൊച്ചി: ഓണ പണക്കിഴി വിവാദത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ തൃക്കാക്കര നഗരസഭയിൽ നാടകീയ രംഗങ്ങൾ. നഗരസഭാ സെക്രട്ടറിയുടെ നോട്ടിസ് മറികടന്ന് ചെയർപേഴ്സൺ അജിത തങ്കപ്പൻ ഓഫിസിൽ പ്രവേശിച്ചതിനെ തുടർന്ന് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.

പ്രതിഷേധക്കാരും പോലീസുമായി വാക്ക് തർക്കം ഉണ്ടായതിന് പിന്നാലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. പോലീസ് നടപടിക്കെതിരെ പോലീസ് സ്റ്റേഷന് മുന്നിൽ സിപിഎം നടത്തിയ പ്രതിഷേധവും തർക്കത്തില്‍ കലാശിച്ചു.

യുഡിഎഫ് കൺസിലർമാർ സ്ത്രീകളെ ഉൾപ്പെടെ അക്രമിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. വിജിലൻസ് നിർദ്ദേശത്തെ തുടർന്ന് പൂട്ടി മുദ്രവെച്ച കാബിൻ സ്വന്തം താക്കോൽ ഉപയോഗിച്ച് തുറന്ന് കയറിയ അജിത ഫയലുകൾ പരിശോധിച്ചതിലാണ് പ്രതിഷേധമുണ്ടായത്.